25 April 2024 Thursday

വെളിയംകോട് വീട്ടുകാര്‍ നോക്കിനില്‍ക്കെ മകന്റെ മര്‍ദ്ധനമേറ്റ പിതാവ് മരിച്ചു. ഭാര്യയും മകനും അടക്കമുള്ളവര്‍ പെരുമ്പടപ്പ് പോലീസിന്റെ കസ്റ്റഡിയില്‍

ckmnews



പൊന്നാനി:വെളിയംകോട് പിതാവും, മകനും തമ്മിൽ വാക്കുതർക്കം.മർദ്ദനമേറ്റ പിതാവ് മരണപ്പെട്ടു.. മകൻ ആബിദിനെയും കുടുംബത്തെയും  പോലീസ് അറസ്റ്റ് ചെയ്തു. വെളിയംകോട് കിണർ ബദർപള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ മാമദ് ഹാജി എന്നവരുടെ മകൻ പള്ളിയകായിൽ ഹംസു (62) വാണ് മകൻ്റെ മർദ്ധനത്തെ തുടർന്ന്  മരണപ്പെട്ടത്. മകനുമായി ഉണ്ടായ വാക്കുതർക്കമാണ് ഹംസുവിൻ്റെ മരണത്തിൽ കലാശിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടയാളുടെ ഭാര്യ, മകൻ്റെ ഭാര്യ,മകൾ എന്നിവരും അറസ്റ്റിലായിട്ടുണ്ട്.സംഭവത്തിൽ മകൾ നോക്കി നിന്നതായും മർദ്ധനമേറ്റ പിതാവിന് വെള്ളം നൽകാൻ പോലും ഇവർ തയ്യാറായില്ലെന്നും നാട്ടുകാർ പറയുന്നു.രണ്ട് മകനും ഒരു മകളുമാണ് ഇയാൾക്ക്. മകൾ ചെന്നൈയിൽ പഠിക്കുകയാണ്.ഇങ്ങനെയൊരു പിതാവിനെ സംരക്ഷിക്കാൻ ആകില്ലെന്നായിരുന്നു മകളുടെ നിലപാട്.സ്വത്ത് സംബന്ധമായി പിതാവും മക്കളും വഴക്കായിരുന്നു.മാതാവും മക്കളും ഒരു ഭാഗത്തും പിതാവ് മറുഭാഗത്തുമായിരുന്നുമക്കൾ സംരക്ഷിക്കുന്നില്ലെന്ന് കാണിച്ചും ജീവന് ഭീഷണി ഉണ്ടെന്നും പറഞ്ഞ്  ഇയാൾ പെരുമ്പടപ്പ് പോലീസിൽ പരാതി നൽകിയിരുന്നു.മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവ സ്ഥലത്തെത്തിയാണ്  പെരുമ്പടപ്പ് പോലീസ് മകനെ കസ്റ്റഡിയിലെടുത്തത്.


റിപ്പോർട്ട്: ഫഖ്റുദ്ധീൻ