നിസാമുദ്ധീൻ സമ്മേളനം; പങ്കെടുത്തവരുടെ കുടുംബവും മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ
റൂട്ട് മാപ്പ് പുറത്തു വിട്ട് ജില്ലാ ഭരണകൂടം
മലപ്പുറം: ചെമ്മാട് ബൈപ്പാസ് റോഡ് സ്വദേശി 33 കാരനും വേങ്ങര കൂരിയാട് സ്വദേശി 63 കാരനും ആണ് ഇന്നലെ ജില്ലയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്.ഇവർ രണ്ടുപേരും മാർച്ച് 11. 12 തീയതികളിൽ ഡൽഹി നിസാമുദ്ദീൻ മത സമ്മേളനത്തിൽ പങ്കെടുത്ത ജില്ലയിൽ എത്തിയവരാണ്.ഫെബ്രുവരി നാലിനാണ് പതിനാലംഗ സംഘം വീടുകളില്‍ നിന്ന് പുറപ്പെട്ടത് ഫെബ്രുവരി ഏഴിന് നിസാമുദ്ദീനിലെത്തിമാർച്ച് 11 നും 12 നുമുള്ള സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം മാർച്ച് 13ന് കേരള സമ്പര്‍ക് ക്രാന്തി തീവണ്ടിയില്‍ സ്ലീപ്പര്‍ ക്ലാസ് കമ്പാര്‍ട്ട്മെന്റില്‍ യാത്ര ആരംഭിച്ച് മാര്‍ച്ച് 15ന് കോഴിക്കോടെത്തി.
കോഴിക്കോട് നിന്ന് സംഘത്തിലെ രണ്ടു പേര് വീടുകളിലേക്കു മടങ്ങി. പത്തു പേര് കണ്ണൂര്‍ ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് തീവണ്ടിയില്‍ രാവിലെ 7.40ന് പരപ്പനങ്ങാടിയിലെത്തി. അവിടെ നിന്ന് ക്രൂയിസര്‍ വാഹനത്തില്‍ മലപ്പുറത്തേക്കു വന്നു. തുടർന്ന് മസ്ജിദുല്‍ ഹുദാ പള്ളിയില്‍ തങ്ങി. മാർച്ച് 16 ന് രാവിലെ 10ന് വ്യത്യസ്ത സ്വകാര്യബസ്സുകളിൽ രണ്ടുപേരും വീട്ടിലേക്ക് മടങ്ങി.
നിസാമുദ്ദീനിൽ എത്തിയവരാണ് എന്നറിഞ്ഞതോടെ ആരോഗ്യപ്രവർത്തകർ ഇവരെ തേടി വീട്ടിലെത്തി.
പിന്നീട് ആരോഗ്യപ്രവർത്തകർ നിർബന്ധിച്ച് സ്രവ പരിശോധന നടത്തി വിടുകളിൽ നിരീക്ഷണത്തിൽ കഴിയുബോളാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ച ഫലം വന്നത്.
തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെക്ക് മാറ്റി
പിന്നീട് ഇരുവരെയും ഭാര്യ മക്കൾ മരുമക്കൾ തുടങ്ങി കുടുംബത്തെയും മഞ്ചേരി മെഡിക്കൽ കോളേജ്
ഐസെലക്ഷൻ വാർഡിൽ പ്രവേശിപ്പിച്ചു
ഇവർ ജില്ലയിലെത്തിയ ശേഷം നാട്ടിൽ പല ആളുകളുമായി സമ്പർക്കം പുലർത്തിയിട്ടുണ്ട് വേങ്ങര സ്വദേശി പള്ളിയിലും സന്ദർശനം നടത്തിയിടുണ്ട്
ഇവരുമായി സമ്പർക്കം പുലർത്തിയ ആളുകൾ എത്രയും പെട്ടെന്ന് ജില്ലാ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ജില്ലാ കലക്ടർ ജാഫർ മാലിക് അറിയിച്ചു.