28 March 2024 Thursday

ഇന്ന് ഭിന്നശേഷി ദിനം; അടച്ചിടല്‍ ദിനങ്ങളുടെ സങ്കടങ്ങളുമായി ഇവരുടെ ജീവിതം

ckmnews

കോഴിക്കോട്: കോവിഡ് കാലം ഭിന്നശേഷിക്കാര്‍ക്ക് ഇരട്ടി ദുരിതമാണ്. സ്പെഷല്‍ സ്കൂളുകളിലേക്കോ ബഡ്സ് സ്കൂളുകളിേലക്കോ മാത്രമായി നടത്തുന്ന യാത്രകള്‍ പോലും ഇല്ലാതായ കാലം. വീടുകളുടെ നാലു ചുവരുകള്‍ക്കുള്ളില്‍ അടിച്ചമര്‍ത്തപ്പെട്ട അവരുടെ പ്രശ്നങ്ങള്‍ക്ക് നേരെ സമൂഹം കണ്ണു തുറക്കേണ്ടതുണ്ടെന്ന് ഭിന്നശേഷി കുട്ടികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന പ്രശാന്തി സ്കൂള്‍ ഫോര്‍ ചില്‍ഡ്രന്‍സ് ഫോര്‍ സ്പെഷല്‍ നീഡ്സ് ഡയറക്ടര്‍ ഡോ. എം.കെ. ജയരാജ് പറയുന്നു. 

ദിവസവും രണ്ടോ മൂന്നോ കുട്ടികളെ മാത്രം സകൂളിലെത്തിച്ച്‌ അവര്‍ക്ക് പരിശീലനം നല്‍കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ സാഹചര്യമൊരുക്കണെമന്നും ജയരാജ് പറഞ്ഞു.

ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പരിശീലനം നല്‍കുകയാണ് പ്രശാന്തിയില്‍. കുട്ടികള്‍ക്ക് പാഠ്യ-പാേഠ്യതര പ്രവര്‍ത്തനങ്ങളില്‍ എല്ലാ സഹായങ്ങളും നല്‍കാറുണ്ട്. വിദ്യാര്‍ഥികള്‍ക്ക് അടിസ്ഥാന പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടെ പരിശീലനം നല്‍കുകയും വീട്ടുകാെര ആശ്രയിക്കാതെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പരിശീലിപ്പിക്കുകയുമാണ് സ്കൂളില്‍ നടക്കുന്നതെന്ന് ഡയറക്ടര്‍ ഡോ. എം.കെ ജയരാജ് പറഞ്ഞു. നേരത്തേ നവജ്യോതി ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന സ്കൂളും തൊഴില്‍ പരിശീലന കേന്ദ്രവും രണ്ടു വര്‍ഷം മുമ്ബ് യു.എല്‍.സി.സി ഫൗണ്ടേഷന്‍ ഏറ്റെടുക്കുകയായിരുന്നു.

18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് സ്കൂളും അതിനു ശേഷമുള്ളവര്‍ക്ക് തൊഴില്‍ പരിശീലന കേന്ദ്രവുമാണ് യു.എല്‍.സി.സി ഫൗണ്ടേഷനു കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ഭിന്നശേഷിക്കാരുടെ പഠന പ്രവര്‍ത്തനങ്ങള്‍ക്കായി 50 ജീവനക്കാരാണ് പ്രശാന്തി സ്കൂളിലുള്ളത്. മൂന്നു വര്‍ഷമായി തൊഴില്‍ പരിശീലന കേന്ദ്രം ആരംഭിച്ചിട്ട്. 86 പേര്‍ പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇവര്‍ വിവിധ ആശുപത്രികളിലും കടകളിലും ബ്യൂട്ടി പാര്‍ലറുകളിലും ബാങ്കുകളിലുമായി ജോലി ചെയ്യുന്നുണ്ട്. നിലവില്‍ 50 പേര്‍ പരിശീലനം നടത്തുന്നുണ്ടെങ്കിലും കോവിഡായതിനാല്‍ തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് ജയരാജ് പറഞ്ഞു.