29 March 2024 Friday

വിമാന സര്‍വിസ് പുന:രാരംഭിക്കല്‍: ഇന്ത്യ-സൗദി ചര്‍ച്ച അന്തിമഘട്ടത്തില്‍

ckmnews

റിയാദ്: ഇന്ത്യക്കും സൗദി അറേബ്യക്കുമിടയില്‍ വിമാന സര്‍വിസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച്‌ ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍. പ്രതീക്ഷയുയര്‍ത്തി ബുധനാഴ്ച ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഒൗസാഫ് സഇൗദും സൗദി സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി (ഗാക) മേധാവി അബ്ദുല്‍ ഹാദി അല്‍മന്‍സൂരി റിയാദില്‍ കൂടിക്കാഴ്ച നടത്തി. വിമാന സര്‍വിസ് പുനരാരംഭിക്കലും ഇരുരാജ്യങ്ങളും തമ്മില്‍ എയര്‍ ബബിള്‍ കരാര്‍ ഒപ്പിടലും ചര്‍ച്ചക്ക് വിഷയമായി. കോവിഡ് പശ്ചാത്തലത്തില്‍ ഇൗ വര്‍ഷം മാര്‍ച്ച്‌ 15ന് നിര്‍ത്തിവെച്ച അന്താരാഷ്ട്ര വിമാന സര്‍വിസ് പുനരാരംഭിക്കുന്ന കാര്യത്തില്‍ സൗദി അറേബ്യ ഇനിയും ഒരു അന്തിമ തീരുമാനത്തില്‍ എത്താത്തതിനാല്‍ ഇന്ത്യക്കും സൗദിക്കുമിടയില്‍ എയര്‍ ബബിള്‍ കരാര്‍ നിലവില്‍ വരാനാണ് കൂടുതല്‍ സാധ്യത. റെഗുലര്‍ വിമാന സര്‍വിസ് പുനരാരംഭിക്കുന്നത് വരെ ബദല്‍ വിമാന സര്‍വിസൊരുക്കലാണ് എയര്‍ ബബിള്‍ സംവിധാനം. സര്‍വിസുകള്‍ ഇരുരാജ്യങ്ങളും തുല്യമായി പങ്കുവെക്കുന്നതാണ് ഇൗ കരാര്‍.

കോവിഡ് കാലത്ത് ഇന്ത്യ ഇതുവരെ 22 രാജ്യങ്ങളുമായി എയര്‍ ബബിള്‍ കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. ജി.സി.സിയില്‍ സൗദി അറേബ്യ, കുവൈത്ത് ഒഴികെ ബാക്കി രാജ്യങ്ങളുമായെല്ലാം കരാര്‍ നിലവിലുണ്ട്. ഇൗ സംവിധാനമെങ്കിലും നിലവില്‍ വന്നാല്‍ മതി എന്ന ആഗ്രഹത്തിലാണ് ഇന്ത്യന്‍ പ്രവാസികള്‍. നിലവില്‍ സൗദിയിലേക്ക് നേരിട്ട് വരാന്‍ ഒരുപാട് പ്രയാസങ്ങള്‍ അനുഭവിക്കുന്ന സൗദി വിസയുള്ള പ്രവാസികള്‍ ഇന്ത്യന്‍ എംബസിയുടെ നീക്കങ്ങളെ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

വിസയുള്ളവര്‍ക്ക് ഗള്‍ഫ് രാജ്യങ്ങളിലേക്ക് തിരിച്ചുവരാന്‍ ആവശ്യമായ സൗകര്യങ്ങളൊരുക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ കഴിഞ്ഞ ദിവസം യു.എ.ഇ പ്രവാസികളുമായി സൂമില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഉറപ്പുനല്‍കിയിരുന്നു. എന്തായാലും സൗദിയിലെ ഇന്ത്യന്‍ എംബസിയുടെ ശ്രമങ്ങള്‍ ഏറെ മുന്നോട്ട് പോവുകയാണ്. എംബസി ഡെപ്യൂട്ടി ചീഫ് ഒാഫ് മിഷന്‍ (ഡി.സി.എം) എന്‍.

റാം പ്രസാദും രണ്ടാഴ്ച മുമ്ബ് സൗദി സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി (ഗാക) അധികൃതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് ശേഷം എംബസി സെക്കന്‍ഡ് സെക്രട്ടറിയും പ്രസ് സെക്രട്ടറിയുമായ അസീം അന്‍വX 'ഗാക'യിലെ എയര്‍ ട്രാന്‍സ്പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ അലി റജബുമായും ഇൗ വിഷയത്തില്‍ ചര്‍ച്ച നടത്തി. എയര്‍ ബബ്ള്‍ കരാറിെന്‍റ കാര്യത്തില്‍ 'ഗാക'യുടേത് അനുകൂല സമീപനമാണെന്നാണ് എംബസി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സൗദി ആരോഗ്യമന്ത്രാലയത്തിെന്‍റ അനുമതിയാണ് അന്തിമമാണ് വേണ്ടത്.

അതിനുവേണ്ടി അംബാസഡര്‍ ഡോ. ഒൗസാഫ് സഇൗദ് ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി മന്ത്രി അബ് ദുറഹ്മാന്‍ അല്‍െഎബാന്‍, അസിസ്റ്റന്‍റ് ഡെപ്യൂട്ടി മന്ത്രി സാറ അല്‍സഇൗദ് എന്നിവരുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യക്കും സൗദിക്കുമിടയില്‍ നേരിട്ട് വിമാന സര്‍വിസ് ഇല്ലാത്തതിനാല്‍ പ്രവാസികള്‍ വളരെ ദുരിതത്തിലാണ്. അത്യാവശ്യമായി സൗദിയിലെത്തേണ്ടവര്‍ ദുബൈയിലും മറ്റുമെത്തി അവിടെ 14 ദിവസം താമസിച്ച്‌ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരേണ്ട പണച്ചെലവും അലച്ചിലുമേറെയുള്ള ദുര്‍ഘടമായ മാര്‍ഗമാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. ഇതിനൊരു പരിഹാരമാകണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതും അധികൃതരുടെ പുതിയ നീക്കങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച്‌ കാത്തിരിക്കുന്നതും