24 April 2024 Wednesday

ഫാർമസിസ്റ്റുകളെ ഒഴിവാക്കുന്നതിനെതിരെ പ്രതിഷേധ സമരം നടത്തി

ckmnews


സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾക്ക് കീഴിൽ സബ് സെൻ്ററുകളെ ഹെൽത്ത് ആന്റ് വെൽനെസ് സെൻറുകൾ ആയി ഉയർത്തുമ്പോൾ അവിടങ്ങളിലേക്ക് മരുന്ന് വിതരണത്തിന്നും മറ്റുമായി നിയമിക്കപ്പെടുന്ന മിഡ് ലെവൽ സർവ്വീസ് പ്രൊവൈഡർ തസ്തികയിലേക്ക് ഫാർമസിസ്റ്റുകളെ പൂർണ്ണമായും ഒഴിവാക്കുന്നതിനെതിരെ  മുഖ്യമന്ത്രി,ആരോഗ്യമന്ത്രി എന്നിവർക്ക് പ്രതിഷേധ പോസ്റ്റ് കാർഡ് അയക്കൽ സമരം നടത്തി.KPPA (കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ) എടപ്പാൾ ഏരിയായിൽ ചങ്ങരംകുളം,എടപ്പാൾ എന്നീ   കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം നടന്നു.1603 തസ്തികകളാണ് ഇപ്പോൾ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്തു, തുടർന്ന് 3800 തസ്തികകൾ കൂടെ ഉണ്ടാവും.ബി.എസ്സ്.സി.നഴ്സുമാരെ മാത്രം നിയമിക്കാനുള്ള തീരുമാനമാണ് ഇപ്പോൾ ഉള്ളത് ,ഈ നീക്കം തികഞ്ഞ പ്രതിഷേധാർഹമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ

(കെപിപിഎ)ഏരിയ കമ്മിറ്റി  ആരോപിച്ചു. ഈ തസ്തികയിൽ ഫാർമസിസ്റ്റുകളെ കൂടെ  ഉൾപ്പെടുത്തണമെന്നാണ് നാഷണൽ ഹെൽത്ത് പോളിസിയിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്.Bpharm ,Mpharm ,PharmD എന്നീ ബിരുദവും, ബിരുദാനന്തര ബിരുദവും കഴിഞ്ഞ ധാരാളം ഫാർമസിസ്റ്റുകൾ തൊഴിൽ രഹിതരായി ഇരിക്കുമ്പോൾ സബ്സെൻററുകളിൽ മരുന്ന് വിതരണവും മറ്റ് പ്രവർത്തനങ്ങളും നടത്തുന്നതിൽ നിന്നും ഫാർമസിസ്റ്റുമാരെ ഒഴിവാക്കുന്നത് അംഗീകരിക്കാവുന്നതല്ലെന്നും നാഷണൽ ഹെൽത്ത് പോളിസിയിൽ നിർദ്ദേശിച്ച മുഴുവൻ വിഭാഗങ്ങളെയും ഉൾപ്പെടുത്തി എഴുത്തുപരീക്ഷ നടത്തിയാണ് യോഗ്യരായവരെ തെരഞ്ഞെടുക്കേണ്ടതെന്നും.അസോസിയേഷൻ അറിയിച്ചു.പ്രവീണ എടപ്പാൾ  ( പ്രസിഡന്റ്  ) സലിം കെ വി മൂക്കുതല ( സെക്രെട്ടറി  )  സനില ചങ്ങരംകുളം ,സുനിൽ ചങ്ങരംകുളം,പ്രദീപ് ,അഞ്ജലി ,രാജി ഷംന ,റബ്ബ്നാ എന്നിവർ   സമര പരിപാടിക്ക്  നേതൃത്വം നൽകി.100 ഓളം പോസ്റ്റ് കാർഡുകൾ പ്രധിഷേധ സൂചകമായി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും അയക്കുകയും ചെയ്തു