19 April 2024 Friday

തന്ത്രം വീണ്ടും വിജയം; ജെ.ഡി.യുവിനെ ഓവര്‍ടേക്ക് ചെയ്ത് വല്ല്യേട്ടനാകാന്‍ ബി.ജെ.പി

ckmnews

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ ജെ.ഡി.യുവിനെ ഓവര്‍ടേക്ക് ചെയ്ത് ബി.ജെ.പി എന്‍.ഡി.എയിലെ ഏറ്റവും വലിയ ഘടകകക്ഷിയായി മാറുന്നു. കര്‍ണാടക മഹാരാഷ്ട്ര, പഞ്ചാബ് സംസ്ഥാനങ്ങളില്‍ സഖ്യകക്ഷികളെ പിന്നിലാക്കിക്കൊണ്ട് മുന്നേറാന്‍ ബി.ജെ.പി പയറ്റിയ തന്ത്രം ബിഹാറിലും വിജയം കാണുന്നതായാണ് ആദ്യ ഫലസൂചനകള്‍ കാണിച്ചു തരുന്നത്.

നിലവില്‍ 71 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന ബി.ജെ.പി ജെ.ഡി.യുവിനേക്കാള്‍ മുന്നിലാണ്. 52 സീറ്റുകളില്‍ മാത്രമാണ് ജെ.ഡി.യുവിന് മുന്‍തൂക്കമുള്ളത്. 243 അംഗ നിയമസഭയില്‍ പകുതി വീതം സീറ്റുകളായിരുന്നു ഇരുപാര്‍ട്ടികള്‍ക്കും മാറ്റിവെച്ചത്. ബി.ജെ.പിക്ക് 121 സീറ്റും ജെ.ഡി.യുവിന് 122 സീറ്റുകളും ലഭിച്ചു.

ഇപ്പോഴത്തെ ട്രെന്‍ഡ് തുടരുകയാണെങ്കില്‍ ചരിത്രത്തില്‍ ആദ്യമായി ബിഹാറില്‍ എന്‍.ഡി.എയിലെ വല്യേട്ടനായി മാറാന്‍ ബി.ജെ.പിക്കാകും. 2015ല്‍ ബി.ജെ.പിയും ജെ.ഡി.യുവും വേറെ വേറെ സഖ്യങ്ങളായാണ് മത്സരിച്ചത്.

ആര്‍.ജെ.ഡിക്കും കോണ്‍ഗ്രസിനുമൊപ്പം സഖ്യമായി മത്സരിച്ചിരുന്ന ജെ.ഡി.യു 71 സീറ്റുകളില്‍ വിജയിച്ചിരുന്നു. എന്നാല്‍ 53 സീറ്റുകളിലായിരുന്നു ബി.ജെ.പിക്ക് വിജയിക്കാനായത്. പിന്നാലെ മഹാസഖ്യം വിട്ട് വന്ന നിതീഷ് കുമാറും പാര്‍ട്ടിയും ബി.ജെ.പിയുമായി ൈകകോര്‍ത്ത് ഭരണം പിടിക്കുകയായിരുന്നു.