പൊന്നാനിയിൽ പലചരക്ക് വ്യാപാരിയെ തടഞ്ഞ് നിർത്തി മർദ്ദിച്ച് പണം അപഹരിച്ചതായി പരാതി
പൊന്നാനിയിൽ പലചരക്ക് വ്യാപാരിയെ തടഞ്ഞ് നിർത്തി മർദ്ദിച്ച് പണം അപഹരിച്ചതായി പരാതി
പൊന്നാനി:പൊന്നാനിയിൽ പലചരക്ക് വ്യാപാരിയെ തടഞ്ഞ് നിർത്തി മർദ്ദിച്ച് പണം അപഹരിച്ചതായി പരാതി.പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ പലചരക്ക്കച്ചവടം നടത്തുന്ന പുറങ്ങ് കുണ്ടുകടവ് സ്വദേശി തറക്കൽ ഹനീഫ ഹാജിയെയാണ് വ്യാപാര സ്ഥാപനം അടച്ച് വീട്ടിലേക്ക് മടങ്ങും വഴി വാഹനം തടഞ്ഞ് നിർത്തി മർദ്ദിച്ച് പണം അപഹരിച്ചത്.ചൊവ്വാഴ്ച്ചരാത്രി 9.30 നാണ് സംഭവം.ശകതി തീയേറ്ററിന് സമീപം വെച്ച് വെച്ച് നാല് പേർ ചേർന്ന് വാഹനം തടയുകയും പണം ആവശ്യപ്പെടുകയുമായിരുന്നു.പണം നൽകാൻ വിസമ്മതിച്ചതോടെ ഹനീഫയേയും മകൻ സഫ്വാനെയും മർദ്ദിച്ചു. തുടർന്ന് ഇയാളുടെ കൈവശമുണ്ടായിരുന്ന നാല്പതിനായിരം രൂപ കവർന്നു. കൈ മുട്ടിനും കാലിനുംസാരമായ പരിക്കുണ്ട്. പരിക്കേറ്റ ഹനീഫ ഹാജിയെ പൊന്നാനി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.പരാതിയുടെ അടിസ്ഥാനത്തിൽ പൊന്നാനി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു