28 March 2024 Thursday

മുല്ലപ്പൂമ്പൊടി ഏറ്റ് കിടക്കും കല്ലിനുമുണ്ടാ സൗരഭ്യം എബ്രഹാമിന്റെ വീട്ടില്‍ സൂക്ഷിച്ച തൂക്കകല്ലുകള്‍ക്കും പഴമയുടെ സൗരഭ്യം

ckmnews

*മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാ സൗരഭ്യം*


എബ്രഹാമിൻ്റ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന തൂക്ക കല്ലുകൾക്കുമുണ്ട് പഴമയുടെ സൗരഭ്യം


എടപ്പാൾ: കുഞ്ചൻ നമ്പ്യാരുടെ കവിത പോലെതന്നെ ഏറെ സൗരഭ്യം ഉണ്ട് എബ്രഹാമിൻ്റ വീട്ടിൽ പൂക്ഷിച്ച തൂക്ക കല്ലുകൾക്ക്. കാരണം മറ്റൊന്നുമല്ല. വലിയ തൂക്കങ്ങൾ ക്ക് ഉപയോഗിച്ചിരുന്ന തുലാൻ കല്ലുകളാണ് പെങ്ങാമുക്ക് കാരിച്ചാൽ റോഡിൽ കോലാടി എബ്രഹാമിൻ്റെ വീട്ടുമുറ്റത്ത് അലങ്കാരമായി സൂക്ഷിച്ചിരിക്കുന്നത്. ഇലക്ട്രോണിക് തുലാസുകൾ മാത്രം കണ്ട് പരിചയമുള്ള പുതിയ തലമുറക്ക് മുമ്പിലാണ് കൗതുകക്കാഴ്ചയായി പുരാതനമായ തൂക്ക  കല്ലുകളാണ് പുതിയ തലമുറയ്ക്ക് കൗതുക കാഴ്ചകളുടെ സൗരഭ്യം പരത്തുന്നത്.

ബ്രിട്ടീഷ് ഭരണകാലത്ത് റാത്തല്‍ അടിസ്ഥാനത്തിലായിരുന്നു തൂക്കം. ഒരു റാത്തല്‍ എന്നാൽ ഇന്നത്തെ 463 ഗ്രാം തൂക്കം .

റാത്തലിനൊപ്പം അല്‍പം തൂക്കം കൂട്ടി അരകിലോ (500 ഗ്രാം) എന്നാക്കി. 40 റാത്തലിന് സമാനമാണ് ഒരു തുലാന്‍ കല്ല്. തുലാന്‍ കല്ലിന് ഇന്നത്തെ 18.52 കിലോഗ്രാമാണ് തൂക്കം .  

റാത്തലിന്റെ

അളവുകള്‍ ഇരുമ്പിലാണ് ഉണ്ടാക്കിയിരുന്നതെങ്കിലും തുലാന് കരിങ്കല്‍ ചെത്തിയാണ് ഉണ്ടാക്കിയിരുന്നത്. 

കാല്‍ റാത്തല്‍ മുതല്‍ 4 റാത്തല്‍ വരെയുള്ള ഇരുമ്പ് തൂക്കങ്ങളും കാല്‍ തുലാന്‍ മുതല്‍ ഒന്നര തുലാന്‍ വരെയുള്ള കരിങ്കല്‍ തൂക്കങ്ങളും ഏബ്രഹാമിന്റെ ശേഖരത്തിലുണ്ട്. 

ഇതിനു പുറമെ 1920ല്‍ റോയല്‍ നേവി കപ്പൽമുറികളിൽ ഉപയോഗിച്ചിരുന്ന ലണ്ടനില്‍ നിര്‍മിച്ച വിളക്ക്,

പണപ്പെട്ടി, ഓടിലും , ചെമ്പിലും, പിച്ചളയിലുമൊക്കെ നിർമ്മിച്ച അപൂർവ്വതരം 

പത്രങ്ങൾ . പഴയകാല ടെലിഫോണുകൾ, ഓട്ടമുക്കാലും ചില്ലിയും അടങ്ങിയ  നാണയ ശേഖരം തുടങ്ങിയ പുരാവസ്തുക്കളുടെ ചെറിയ  ഒരു മ്യുസിയം തന്നെയാണ്  ഇദ്ദേഹത്തിന്റെ പക്കൽ ഉള്ളത്.


സ്‌കൂൾ പഠനകാലത്ത് തീപ്പട്ടി  ചിത്രങ്ങൾ ശേഖരിച്ചുകൊണ്ടുതുടങ്ങിയ ഈ ഹോബി  എബ്രഹാം ഇപ്പോഴു തുടരുകയാണ്.


ദാസ് കോക്കൂര്‍