106 മത്തെ വയസിലും കോവിഡിനെയും തോല്‍പിച്ച് ചാലിശ്ശേരിയുടെ വലിയമുത്തശ്ശി വള്ളിക്കുട്ടിയമ്മ
106 മത്തെ വയസിലും കോവിഡിനെ തോല്‍പിച്ച് ചാലിശ്ശേരിയുടെ വലിയമുത്തശ്ശി വള്ളിക്കുട്ടിയമ്മ
ചങ്ങരംകുളം:ചാലിശ്ശേരി ഗ്രാമത്തിൻ്റെ വലിയ മുത്തശ്ശി വള്ളിക്കുട്ടിയമ്മ കോവിഡ് മഹാമാരിയെ പൊരുതി തോൽപ്പിച്ച് നാട്ടിലെത്തിയത് ഗ്രാമത്തിന് സന്തോഷം പകർന്നു.ചാലിശ്ശേരി പടിഞ്ഞാറെമുക്ക് കുന്നത്ത് വീട്ടിൽ പരേതനായ അയ്യപ്പൻ ഭാര്യ വള്ളിക്കുട്ടിയമ്മക്ക് അഞ്ചാം തിയ്യതി ഹൈസ്കൂളിൽ നടന്ന ആൻറിജൻ ടെസ്റ്റിലാണ് കോവിഡ് ഫലം പോസ്റ്റീവായത്. തുടർന്ന് പാലക്കാട് ജില്ല മെഡിക്കൽ കോളജിൽ ചികിൽസ നേടി.പത്ത് ദിവസത്തിനു ശേഷം നടന്ന ടെസ്റ്റിൽ വ്യാഴാഴച ഫലം നെഗറ്റീവായി.ആരോഗ്യ പ്രവർത്തകരുടെ സന്തോഷത്തോടെയുള്ള കരുതലും ,പരിചരണവും മുത്തശ്ശിയെ രോഗമുക്തി നേടി വീട്ടിലെത്തിക്കുവാൻ സഹായിച്ചു.ഉറ്റവരെ കാണാൻ കഴിയാത്തെ ഇരുന്ന വലിയ മുത്തശ്ശിക്ക് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ,നേഴ്സുമാർ , മറ്റു ആരോഗ്യ പ്രവർത്തകരും സ്വന്തമക്കളെ പോലെ പരിചരിച്ചത് ഏറെ മാതൃകയായി.അവരുടെ സമർപ്പിത സേവനം പത്തര പതിറ്റാണ്ട് നീണ്ട ജീവിതത്തിൽ മറക്കാനാകാത്ത അനുഭവമായി മുത്തശ്ശിക്ക്.നാട്ടിൻ്റെ ഹൃദയസ്പന്ദനങ്ങളെ തൊട്ടറിഞ്ഞ ദേശത്തിൻ്റെ അച്ചമ്മയായ വള്ളിക്കുട്ടിയമ്മയുടെ ആരോഗ്യത്തിനായി ഗ്രാമവും ബന്ധുക്കളും ,നാട്ടുകാരും കഴിഞ്ഞ ദിവസങ്ങളിൽ പ്രാർത്ഥനയിലായിരുന്നു.നാലു മക്കളും ,അവരുടെ മക്കളും എന്നിങ്ങനെ അഞ്ചു തലമുറകളിലായി അറുപത്തോളം പേരകുട്ടികളുണ്ട്.മുത്തശ്ശിയെ ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ഇക്കഴിഞ്ഞ ഓണനാളിൽ ആദരിച്ചിരുന്നു.ആരോഗ്യരംഗത്ത് കൊറോണയെ തോൽപ്പിച്ച് മുക്തി നേടിയ വലിയ മുത്തശ്ശിയെചികിത്സിച്ച് സുഖപ്പെടുത്തിയത് കേരള സർക്കാരിനും , പാലക്കാട് ജില്ല മെഡിക്കൽ കോളജിനു അപൂർവ്വമായ നേട്ടമായി.