പ്രവാസ ലോകത്ത് നാല് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ ഹമീദ് പ്രവാസം നിര്‍ത്തി നാട്ടിലേക്ക്
ചങ്ങരംകുളം:നീണ്ട നാല് പതിറ്റാണ്ട് കാലത്തെ പ്രവാസം നിര്‍ത്തി നാട്ടിലേക്ക് തിരിക്കുകയാണ് ചങ്ങരംകുളം പള്ളിക്കര സ്വദേശിയായ കോട്ടില വളപ്പില്‍ ഹമീദ്.ഒക്ടോബര്‍ 10ന് 39 വര്‍ഷം നീണ്ട പ്രവാസ ജീവിതം മതിയാക്കിയാണ് ഹമീദ് നാട്ടിലേക്ക് തിരിക്കുന്നത്.1981 April 17 നു ദുബായിൽ വന്നിറങ്ങുമ്പോൾ ഹമീദ് ന് പ്രായം 19.നാട്ടില്‍ കുടുംബത്തോടൊപ്പം സന്തോഷം പങ്കിടേണ്ട യവ്വനം കടലിനക്കരെ മരുഭൂമിയിലേക്ക് പറിച്ചു നട്ടു.യുഎഇ യിലെ റാസൽഖൈമയിൽ അറബി വീട്ടിൽ ഹെൽപ്പർ ആയി ജോലി തുടങ്ങി പിന്നീട് അറബി വീട്ടില്‍ ഡ്രൈവർ ആയി.വലിയ സമ്പാദ്യങ്ങള്‍ ഒന്നുമില്ലെങ്കിലും ഉത്തരവാദിത്വങ്ങള്‍ വളരെ ഭംഗിയായി നിറവേറ്റി.ജീവിതത്തിന്റെ മുക്കാൽ ഭാഗവും കുടുംബത്തിന് വേണ്ടി പ്രവാസ ലോകത്ത് ജീവിച്ചു തീർത്തു.രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ നാട്ടിലെത്തുന്ന ഹമീദിന് ഒന്നോ രണ്ടോ മാസം ലഭിക്കുന്ന അവധി മാത്രമാണ് കാലമിത്രയും കുടുംബത്തോടൊപ്പം ചിലവഴിച്ചത്.നാട്ടില്‍ കുടുംബത്തോടൊപ്പം ഇനിയെങ്കിലും കുറച്ച് കാലം സന്തോഷത്തോടെ ജീവിക്കണമെന്ന ആഗ്രഹത്തോടെയാണ് ഹമീദിന്റെ മടക്കം.