25 April 2024 Thursday

സഭാതര്‍ക്കം:ഹോളിലാന്റ് പില്‍ഗ്രിം സൊസൈറ്റിയുടെ നിവേദനം കേന്ദ്ര കേരള സര്‍ക്കാരുകളുടെ പരിഗണനയില്‍

ckmnews

                                           

ചാലിശ്ശേരി:സഭാ തർക്കത്തിൽ യാക്കോബായ- ഓർത്തോഡക്സ് സഭകൾ തമ്മിലുള്ള പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കണമെന്ന് അഭ്യർത്ഥിച്ച് ഹോളിലാൻഡ് പിൽഗ്രിം സൊസൈറ്റിയുടെ നിവേദനം  കേന്ദ്ര-സംസ്ഥാന സർക്കാർക്കാരുകൾ പരിഗണനയിൽ.രണ്ട് വർഷം മുമ്പ് ബഹു.കേരള ഗവർണർ, മുഖ്യമന്ത്രി, ഇരുസഭകളിലെ മേലധ്യക്ഷന്മാർ എന്നിവർക്ക്   ഇവർ പ്രത്യേകം നിവേദനം സമർപ്പിരുന്നു. പ്രശ്നം പരിഹരിക്കാൻ  മുഖ്യമന്ത്രിയും, മുഖ്യമന്ത്രി നിയമിച്ച മന്ത്രിസഭ ഉപസമിതിയും, കേരള ഗവർണറും, വിവിധ മതമേലധ്യക്ഷന്മാരും, അഭ്യുദയകാംക്ഷികളും ഇരുഭാഗങ്ങളുമായി ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല.കഴിഞ്ഞ ദിവസം  ഇരു വിഭാഗം മുഖമന്ത്രിയുമായി   ചർച്ച നടത്തി ,യാക്കോബായ വിഭാഗം തർക്കമുള്ള പള്ളിക്കളിൽ ജനഹിത പരിശോധന നടത്തണെ മെന്നാവശ്യപ്പെട്ടു.അടുത്ത മാസം  അഞ്ചിന് ഇരു വിഭാഗവുമായി  സംയുക്ത യോഗം വിളിച്ചമുഖ്യമന്ത്രിയുടെ തീരുമാനത്തെ ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റി  ഭാരവാഹികളായ ഷെവലിയർ സി. ഇ. ചാക്കുണ്ണി, എം. സി. ജോൺസൻ, സി. വി. ജോസി എന്നിവർ സ്വാഗതം ചെയ്തു. കോവിഡ്-പ്രതികൂല കാലാവസ്ഥ - സാമ്പത്തിക   മറ്റു പ്രതിസന്ധികൾ മൂലം   ജനജീവിതം ദുരിതത്തിലായ സാഹചര്യത്തിൽ ഇരുവിഭാഗവും വിട്ടുവീഴ്ച ചെയ്തു മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടക്കുന്ന അനുരഞ്ജന ചർച്ച വിജയത്തിൽ എത്തണമെന്നാണ് വിശ്വാസികളുടെ ആവശ്യം.അല്ലാത്തപക്ഷം പ്രശ്നം അനന്തമായി നീട്ടിക്കൊണ്ടു പോകാതെ ശവസംസ്കാര തർക്കം ഓർഡിനൻസിലൂടെയും തുടർന്ന് കേരള ക്രിസ്ത്യൻ സെമിത്തേരിസ് ബില്ല് കൊണ്ടുവന്ന മാതൃകയിൽ തർക്കം നിലനിൽക്കുന്ന പള്ളിപരിപാലനത്തിനും നടത്തിപ്പിനും ജനാധിപത്യരീതിയിൽ  കോടതിയുടെയോ,  സർക്കാരിന്റെയോ മേൽനോട്ടത്തിൽ ഭൂരിപക്ഷത്തിന് അനുമതി നൽകുന്ന വിധത്തിൽ അസാധാരണ ഓർഡിനൻസും തുടർന്ന് നിയമനിർമാണവും  നടത്തി  പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നും സമാധാനം നിലനിർത്തണമെന്നും   സൊസൈറ്റി ആവശ്യപ്പെട്ടു.പള്ളി തർക്കം മൂലം സർക്കാർ സംവിധാനം,  പോലീസിനെ വിന്യസിക്കൽ, തർക്ക പള്ളികളിൽ മാസങ്ങളായി പോലീസ് കാവൽ എന്നിവ  ഖജനാവിന് വലിയ സാമ്പത്തികനഷ്ടത്തിന് ഇടവരുത്തുന്നു.കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് വിനിയോഗിക്കേണ്ട സർക്കാർ സംവിധാനവും,  പോലീസ് സേനയും, പള്ളി പ്രശ്നത്തിൽ ഇടപെടുന്നത് മൂലം കോവിഡ് വ്യാപനത്തിന്നും ഈ പ്രശ്നത്തിൽ പെടുന്ന ഉദ്യോഗസ്ഥർക്കും വിശ്വാസികൾക്കിടയിലും കോവിഡ് വ്യാപനത്തിന് ഇടവരുത്തുന്നു,സൊസൈറ്റി സമർപ്പിച്ച നിവേദനങ്ങൾക്ക്  പ്രധാനമന്ത്രി,   കേരള ഗവർണർ, മുഖ്യമന്ത്രി, എന്നിവർ ചീഫ് സെക്രട്ടറിയോടും  വിശദീകരണം ആവശ്യപ്പെട്ട സാഹചര്യത്തിൽ കേരള സർക്കാർ പ്രതിനിധികൾ മുഖാന്തരം സൊസൈറ്റിയുടെ അഭിപ്രായം ചോദിച്ചു വിശദീകരണം നേടിയതിന് സൊസൈറ്റി സംതൃപ്തി പ്രകടിപ്പിച്ചു.സഭാതർക്കം ഈ രീതിയിൽ മുൻപോട്ടു പോയാൽ അത് ഇരുവിഭാഗ കുടുംബബന്ധങ്ങളെ ബാധിക്കുമെന്ന് അവർ അധികാരികളെ ധരിപ്പിച്ചു.വിശ്വാസികളു,ടെ പ്രാർത്ഥനയും താൽപര്യവും ഇരുസഭകളും വ്യക്തിത്വം നിലനിർത്തി പൊതുകാര്യങ്ങളിൽ യോജിച്ചു പ്രവർത്തിക്കണം.  കേസിനു മറ്റുമായി ചെലവഴിക്കുന്ന ഭീമമായ തുകയും,  സമയവും കോവിഡ് - ക്യാൻസർ - വൃക്ക രോഗികളെ സഹായിക്കാനും ജീവകാരുണ്യ വിദ്യാഭ്യാസ സേവന പ്രവർത്തനങ്ങൾക്കും വിനിയോഗിക്കണമെന്ന്അവർ അഭിപ്രായപ്പെട്ടു. ഇരുസഭകളിലെയും അംഗങ്ങൾ തമ്മിൽ വിവാഹം കഴിച്ച് ഒന്നിച്ചു ജീവിക്കുന്നവർ,  പങ്കാളിത്ത വ്യാപാര വ്യവസായ സ്ഥാപനങ്ങൾ നടത്തുന്നവർ, അവരുടെ ബന്ധുക്കൾ തമ്മിലും ജീവനക്കാർ തമ്മിലും സഭ തർക്കത്തിന് പേരിൽ അകൽച്ച ഉണ്ടാക്കാൻ ഉള്ള അവസരം ഒഴിവാക്കാൻ സഭാഐക്യമോ  നിയമനിർമ്മാണമോ  അനിവാര്യമാണ്.തമ്മിൽ തർക്കവും മരണാനന്തര ചടങ്ങുകൾക്ക് വരെ പ്രതിസന്ധിയും നേരിടുന്നത് മൂലം നിരവധി പേർ മറ്റു ക്രിസ്തീയ സഭകളിലേക്ക് ചേക്കേറുന്ന അവസ്ഥ ഇരു സഭകൾക്കും ഭീഷണിയാണ്.കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് നിയമ നിർമ്മാണതിന്റെ ആവശ്യകതയും കരട് ബില്ല് കൊള്ളിക്കേണ്ട പ്രസക്ത ആവശ്യങ്ങൾ നിഷ്പക്ഷമായി ഉൾപ്പെടുത്തി ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റി നിവേദനം സമർപ്പിച്ചിട്ടുണ്ട്.പ്രസ്തുത ആവശ്യം പരിശോധിച്ച് റിപ്പോർട്ട് ചെയ്യുന്നതിന് നിയമ വകുപ്പ് സെക്രട്ടറിക്ക് അയച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിപ്പ് ലഭിച്ചു. ആ കാര്യങ്ങളും ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർക്ക് ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റി ഭാരവാഹികൾ വിശദീകരിച്ചു.കേരള സർക്കാർ ഓർഡിനൻസും തുടർന്ന് കേരള ക്രിസ്ത്യൻ സെമിത്തേരി സ് ബിൽ 2020 പ്രാബല്യത്തിൽ വന്നിട്ടും  മൃതദ്ദേഹം അടക്കം ചെയ്യുന്നതിനും പൂർവ്വികരുടെ കല്ലറകൾ നിലനിർത്തുന്നതിനും ,വർഷങ്ങൾക്ക് മുൻപ് സ്ഥലം വിലക്ക് വാങ്ങിയ ഉടമകൾക്ക് അവരുടെ വിശ്വാസത്തിൽ അന്ത്യകർമ്മങ്ങൾ നടത്തുന്നതിനും ,വാർഷിക ഓർമ്മദിന ശൂശ്രൂഷകൾ, വിശേഷ ദിവസങ്ങൾ ബന്ധുമിത്രാദികൾക്ക്പ്രാർത്ഥനയും ,മെഴുതിരി കത്തിക്കുന്നതിനും ,ഇട ദിവസങ്ങളിൽ സെമിത്തേരികളിൽ വരുന്നതിനും സഭാതർക്കമൂലം പലയിടത്തും തടസ്സം നേരിടുന്ന സാഹചര്യത്തിൽ സെമിത്തേരിയിൽ സ്ഥലം വാങ്ങിയവർക്ക് അവരുടെ അവകാശം സംരക്ഷിക്കുന്നതിനും  മുളന്തുരുത്തി പള്ളിയിൽ നടന്ന അനിഷ്ട സംഭവങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടും സൊസെറ്റി പ്രധാനമന്ത്രി ,കേന്ദ്രആഭ്യന്തര മന്ത്രി , കേരള ഗവർണർ ,മുഖ്യമന്ത്രി എന്നിവർക്ക് നിവേദനം നൽകിയിരുന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം അന്വേഷിക്കുവാൻ പ്രധാനമന്ത്രി ,സംസ്ഥാന ഗവർണ്ണർ എന്നിവർ ആവശ്യപ്പെട്ടിട്ടുണ്ട്.