24 April 2024 Wednesday

ഫുട്ബോൾ മൈതാനങ്ങളിൽ നിറ സാന്നിധ്യമായി നിയാസ്

ckmnews


മുചക്ര വാഹനത്തിലിരുന്ന് ചാലിശേരി സ്വദേശി നിയാസ് കാൽപന്ത് കളിയുടെ ആവേശം നെഞ്ചിലേറ്റി മൈതാനങ്ങളിൽ നിറസാന്നിധ്യമാകുന്നു.ചാലിശേരി സോക്കർ അസോസിയേഷൻ സംഘടിപ്പിച്ച അഖിലേന്ത്യാ ഫ്ളെഡ് ലൈറ്റ് ഫുട്ബോൾ ടൂർണ്ണമെന്റിൽ ഇതിനകം ഒട്ടുമിക്ക കളികളിലും നിയാസ് എത്തി.ചെറുപ്രായത്തിൽ കാൽപന്ത് കളിയോടുള്ള ഇഷ്ടമാണ് ഇപ്പോഴും ഫുട്ബോൾ ടൂർണ്ണമെന്റുകൾ കാണാനുള്ള സന്തോഷം.ഇരുകാലിനും ചലന ശേഷിയില്ലാത്ത നിയാസ് ശാരീരിക വെല്ലുവിളികളെ അതിജീവിച്ചാണ് വാഹനത്തിൽ യാത്ര.പോളിയോ ബാധിതനായ നിയാസ് കഴിഞ്ഞ 23 വർഷമായി മൂചക്ര വാഹനത്തിലാണ് യാത്ര . മെസിയും നെയ്മറേയേയും ഇഷ്ടപ്പെടുന്ന ഇദ്ദേഹം ഗ്രാമങ്ങളിലെ എല്ലാ ഫുട്ബോൾ മേളകളിലും കാണിയായി എത്തും. കഴിഞ്ഞ ആഴ്ച പി.എഫ്.എ ക്ലബ്ബ് ഒരുക്കിയ ടൂർണ്ണമെന്റിൽ മുഖ്യാതിഥിയായി വാഹനം ഓടിച്ച് കൊണ്ട് തന്നെ ടീമംഗങ്ങളെ പരിചയപ്പെട്ടത് മറക്കാൻ കഴിയാത്ത ഓർമ്മയാണെന്ന് നിയാസ് പറഞ്ഞു.സഹയാത്ര ചാരിറ്റബിൾ ഡേ കെയർ അംഗമായ നിയാസ് മികച്ച മാപ്പിളപ്പാട്ട് ഗായകൻ കൂടിയാണ്.കേരളത്തിന്റെ പലഭാഗങ്ങളിലും സംഗീത പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്.


സ്വപ്നത്തിലെന്നപോലെ കഴിഞ്ഞ മാസം കടൽ കടന്ന് ദുബായിലെത്തി.ചെറിയ പെരുന്നാളിന്റെ ഭാഗമായി ഷാർജയിൽ നടത്തിയ ഈദ് കിരാത്ത് സംഗീത നിശയിൽ ഗായകനായി നിയാസ് സംഗീത ലോകത്തിന്റെ താരമായി.ഭാര്യ ഫാത്തിമകൊപ്പം. ദുബായിലെ പ്രധാന സന്ദർശന കേന്ദ്രങ്ങളെല്ലാം കൺകുളിർക്കെ കണ്ടു.ചാലിശേരി പഞ്ചായത്ത് ഓഫീസ് , വിലേജ് ഓഫീസ് എന്നിടങ്ങളിൽ സാധാരണക്കാരുടെ അപേക്ഷ ഫോറങ്ങൾ പൂരിപ്പിച്ച് നൽകി സഹായിക്കുന്നതിനാൽ ഗ്രാമത്തിൽ ഏറെ സുപരിച്ചതനാണ് 

പാലക്കപീടിക അരക്കുളം വീട്ടിൽ സൈയ്ത ലവി - നഫീസ ദമ്പതിമാരുടെ മൂന്ന് മക്കളിൽ മൂത്തവനാണ് സംഗീതത്തിന്റെ മായ ലോകത്തേക്കുള്ള ഇനിയും കൂടുതൽ സഞ്ചരിക്കാനുള്ള യാത്രയിലാണ് നിയാസ്.