കണ്ണീര് തോരാതെ കോലിക്കര ഗ്രാമം ബൈക്ക് അപകടത്തിൽ മരിച്ച ഫാസിലിനും അൽതാഫിനും നാട് വിട നൽകി.
കണ്ണീര് തോരാതെ കോലിക്കര ഗ്രാമം
ബൈക്ക് അപകടത്തിൽ മരിച്ച ഫാസിലിനും അൽതാഫിനും നാട് വിട നൽകി.
ചങ്ങരംകുളം:സംസ്ഥാന പാതയിൽ കോലിക്കരയിൽ അപകടത്തിൽ മരിച്ച കോലിക്കര സ്വദേശികളുടെ മൃതദേഹം പാവിട്ടപ്പുറം കോക്കൂർ ജുമാമസ്ജിദ് ഖബർസ്ഥാനിയിൽ ഖബറടക്കി.ആയിരങ്ങളാണ് അപ്രതീക്ഷിതമായി വേർപ്പിരിഞ്ഞ തങ്ങളുടെ സുഹൃത്തുക്കളുടെ മൃതദേഹം ഒരു നോക്ക് കാണാൻ മൃതദേഹങ്ങൾ പൊതുദർശനത്തിന് വെച്ച കോലിക്കരയിലെ മദ്രസ ഹാളിൽ എത്തിയത്.വടക്കത്ത് വളപ്പിൽ ബാവയുടെ മകൻ ഫാസിൽ നൂലിയിൽ മജീദിന്റെ മകൻ
അൽതാഫ് എന്നിവരാണ് ഞായറാഴ്ച രാത്രി 11 മണിയോടെ കോലിക്കരയിൽ ഉണ്ടായ അപകടത്തിൽ മരിച്ചത്.ഒതളൂരിൽ ഉത്സവം കണ്ട് മടങ്ങി വരികയായിരുന്ന യുവാക്കൾ സഞ്ചരിച്ച സ്കൂട്ടിയിൽ തൃശ്ശൂർ ഭാഗത്തേക്ക് പോയിരുന്ന കാർ ഇടിക്കുകയായിരുന്നു.അപകടത്തിൽ പെട്ടവരെ വഴിയാത്രക്കാരും ശബ്ദം കേട്ട് ഓടി വന്നവരും ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേരുടെയും ജീവൻ രക്ഷിക്കാനായില്ല.തിങ്കളാഴ്ച കാലത്ത് ചങ്ങരംകുളം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹങ്ങൾ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം നാല് മണിയോടെ കോലിക്കരയിലെ വസതിയിലെത്തിച്ചു.തുടർന്ന് ഇരുവരുടെയും മൃതദേഹങ്ങൾ കോലിക്കര മദ്രസ ഹാളിൽ പൊതുദർശനത്തിന് വെച്ചു
5 മണിയോടെ പാവിട്ടപ്പുറം കോക്കൂർ ജുമാമസ്ജിദ് ഖബർസ്ഥാനിയിൽ നടന്ന ഖബറടക്ക ചടങ്ങിലും ആയിരങ്ങളാണ് ഒഴുകിയെത്തിയത്