20 April 2024 Saturday

യുവാവിനെ തട്ടിക്കൊണ്ട് പോയി ലഹരി നൽകി വിവസ്ത്രനാക്കി മർദ്ധിച്ച് ഉപേക്ഷിച്ച സംഭവം എടപ്പാൾ കോലളമ്പ് സ്വദേശിയായ നാല് പേർ അറസ്റ്റിൽ

ckmnews

യുവാവിനെ തട്ടിക്കൊണ്ട് പോയി ലഹരി നൽകി വിവസ്ത്രനാക്കി മർദ്ധിച്ച് ഉപേക്ഷിച്ച സംഭവം

എടപ്പാൾ കോലളമ്പ് സ്വദേശിയായ നാല് പേർ അറസ്റ്റിൽ


ചങ്ങരംകുളം:കോലളമ്പ് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ട് പോയി ലഹരി നൽകി വിവസ്ത്രനാക്കി മർദ്ധിച്ച് ഉപേക്ഷിച്ച സംഭവത്തിൽ സുഹൃത്തുക്കളായ നാല് പേർ അറസ്റ്റിൽ.കോലളമ്പ് കോലത്ത് സ്വദേശി വെങ്ങേല വളപ്പിൽ യാദവ്(22) ഐലക്കാട് നരിയം വളപ്പിൽ കിരൺ(21)തുയ്യം എൽജെ പടി സ്വദേശി കീഴാഞ്ചേരി ഹൗസിൽ അനൂപ്(22) ഐലക്കാട് കോട്ടമുക്ക് സ്വദേശി കോരംകുഴിയിൽ തുഫൈൽ(23)എന്നിവരെയാണ് ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.സിസംബർ 24നാണ് കേസിനാസ്പദമായ സംഭവം.കോലളമ്പ് സ്വദേശിയായ പണ്ടാരത്തിൽ റഹ്മത്തിന്റെ മകൻ 23 വയസുള്ള ഫർഹൽ അസീസിനെയാണ് വീട്ടിൽ നിന്ന് തട്ടി കൊണ്ട് പോയി ലഹരി നൽകി വിവസ്ത്രനാക്കി ഒരു രാവും പകലും ക്രൂരമായി  മർദ്ധനത്തിന് ഇരയാക്കിയത്.പണവും യുഎഇ ഐഡി അടക്കമുള്ള രേഖകളും മൊബൈലും കവർന്ന സംഘം പൂർണ്ണ നഗ്നനാക്കി വീഡിയോ ചിത്രീകരിച്ച ശേഷം വിവസ്ത്രനാക്കി  ഉപേക്ഷിച്ചെന്നാണ് പരാതി.രാത്രി കോലളമ്പിലെ വയലിൽ നേരം പുലരുവോളം മർദ്ധിച്ച ശേഷം കാളാച്ചാലിലെ സുഹൃത്തിന്റെ വീട്ടിൽ അടച്ചിട്ട മുറിയിൽ വെച്ചും മർദ്ധിച്ചു.ഇതിനിടെ മൊബൈലും കയ്യിലുള്ള പണവും രേഖകളും കവർന്ന സംഘം പൂർണ്ണ നഗ്നനാക്കി വീഡിയോ ചിത്രീകരിക്കുകയും പിന്നീട് മറ്റൊരുസുഹൃത്തിന്റെ വീട്ടിൽ ഉപേക്ഷിക്കുകയുമായിരുന്നു .വിദേശത്ത് നിന്ന് ലീവീന് വന്ന ഫർഹൽ അസീസിനെ ഡിസംബർ 24ന് വൈകിയിട്ട് 7 മണിയോടെയാണ് സുഹൃത്തുക്കളായ രണ്ട് പേർ ചേർന്ന് ബൈക്കിലെത്തി കൂട്ടി കൊണ്ടു പോയത്.പിന്നീട് പിറ്റെ ദിവസം വൈകിയിട്ട് രാത്രി 10 മണിയോടെ ശരീരം മുഴുവൻ പരിക്കുകളോടെ  എണീറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ ചങ്ങരംകുളം കോലിക്കരയിൽ ഇവർ താമസിച്ച് വരുന്ന വാടക വീട്ടിൽ ബൈക്കിലെത്തിയ സംഘം  ഉപേക്ഷിക്കുകയായിരുന്നു.ശരീരമാസകലം ക്ഷതമേറ്റ യുവാവിന്റെ കയ്യിൽ മൂന്ന് സ്ഥലങ്ങളിൽ എല്ലിന് പൊട്ടലുണ്ട്.ശരീരത്തിന്റെ പല സ്ഥലത്തും ബ്ളൈഡ് ഉപയോഗിച്ച് മുറിവേൽപിക്കുകയും ചെയ്തിരുന്നു.സംഘത്തിൽ പെട്ട യുവാവാവിന്റെ സഹോദരിയുമായി  പ്രണയത്തിലായിരുന്ന ഫർഹൽ അസീസിനെ ഈ വിശയത്തെ കുറിച്ച് സംസാരിക്കാനാണെന്ന് പറഞ്ഞാണ് സംഘം കൂട്ടി കൊണ്ട് പോയത്.സംഭവത്തിൽ നേരത്തെ രണ്ട് പേർ പിടിയിലായിരുന്നു.പിടിയിലായവർ ലഹരി ഉപഭോക്താക്കളും നിരവധി കേസുകളിൽ പ്രതികളുമാണെന്ന് ഉദ്ധ്യോഗസ്ഥർ പഞ്ഞു.ബാംഗ്ലൂർ രിൽ ഒളിവിൽ കഴിഞ്ഞ് വന്ന പ്രതികളെ എസ്ഐ രാജേന്ദ്രൻ നായർ,സീനിയർ സിപിഒ മാരായ സുരേഷ് ,ഷിജു,സനോജ്

സിപിഒ മാരായ സുധീഷ്, സുജിത് എന്നിവരടങ്ങുന്ന അനേഷണ സംഘമാണ് പിടികൂടിയത്.പ്രതികളെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കും