24 April 2024 Wednesday

കണ്ണൂരിലെ അർബൻ നിധി തട്ടിപ്പിൽ പ്രതി ഷൗക്കത്തലിയുടെ ചങ്ങരംകുളത്തെ വീട്ടിൽ റെയ്ഡ് 100 ലതികം കേസുകൾ തട്ടിയത് 300 കോടിയിലതികം രൂപ

ckmnews

ചങ്ങരംകുളം:കണ്ണൂരിലെ അർബൻ നിധി തട്ടിപ്പ് കേസിലെ പ്രധാന പ്രതി ഷൗക്കത്തലിയുമായി ചങ്ങരംകുളത്തെ വീട്ടിൽ അന്വേഷണ സംഘം റെയ്ഡ് നടത്തി.ചങ്ങരംകുളത്തെ ഇയാൾ താമസിക്കുന്ന വീട്ടിലാണ് കാലത്ത് 10 മണിയോടെ കണ്ണൂർ ടൗൺ സിഐ ബിനു മോഹന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം റെയ്ഡ് നടത്തിയത്.കോടികളുടെ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്നാണ് കേസ്.ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി 100 ലതികം കേസുകൾ ഉണ്ടെന്നാണ് വിവരം.300 കോടിയിലതികം രൂപ ഇത്തരത്തിൽ നിക്ഷേപകരിൽ നിന്ന് സ്വീകരിച്ചിട്ടുണ്ടെന്നാണ് നിഗമനം.കണ്ണൂരിൽ പ്രവർത്തിക്കുന്ന അർബൻ നിധി ലിമിറ്റഡ് എന്ന സ്വകാര്യധനകാര്യ സ്ഥാപനം നിക്ഷേപകരെ വഞ്ചിച്ചെന്ന പരാതികൾ ക്രൈംബ്രാഞ്ചിൻറെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗമാണ് അന്വേഷിക്കുന്നത്.ഇതിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് ഉത്തരവിറക്കിയിരുന്നു.ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ണൂർ റേഞ്ച് എസ്.പി എം. പ്രദീപ് കുമാറിനാണ് മേൽനോട്ടച്ചുമതല.സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ണൂർ & കാസർഗോഡ് യൂണിറ്റ് ഡിവൈ.എസ്.പി റ്റി. മധുസൂദനൻ നായരാണ് അന്വേഷണ ഉദ്യോഗസ്ഥൻ. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലെ ഇൻസ്പെക്ടർമാരായ ജി. ഗോപകുമാർ, എം. സജിത്ത്, ആർ. രാജേഷ് എന്നിവർ അംഗങ്ങളായിരിക്കും.കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.എ. ബിനുമോഹൻ, ചക്കരക്കൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത് കൊടേരി എന്നിവർ സംഘത്തെ സഹായിക്കും. കണ്ണൂർ സിറ്റി ടൗൺ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 23 ക്രൈം കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.