19 April 2024 Friday

യുവാവിനെ തട്ടിക്കൊണ്ട് പോയി ലഹരി നൽകി രാവും പകലും കെട്ടിയിട്ട് ക്രൂരമായി മർദ്ധിച്ചു നഗ്നനാക്കി വീഡിയോ പകർത്തി

ckmnews

യുവാവിനെ തട്ടിക്കൊണ്ട് പോയി ലഹരി നൽകി രാവും പകലും കെട്ടിയിട്ട് ക്രൂരമായി മർദ്ധിച്ചു നഗ്നനാക്കി വീഡിയോ പകർത്തി


ചങ്ങരംകുളം:പ്രവാസിയായ യുവാവിനെ തട്ടിക്കൊണ്ട് പോയി കെട്ടിയിട്ട് ലഹരി നൽകി ക്രൂരമായി തല്ലിച്ചതച്ചതായി പരാതി.പണവും യുഎഇ ഐഡി അടക്കമുള്ള രേഖകളും മൊബൈലും കവർന്ന സംഘം പൂർണ്ണ നഗ്നനാക്കി വീഡിയോ ചിത്രീകരിച്ച ശേഷം വിവസ്ത്രനാക്കി  ഉപേക്ഷിച്ചെന്നാണ് പരാതി.കോലളമ്പ് സ്വദേശിയായ പണ്ടാരത്തിൽ റഹ്മത്തിന്റെ മകൻ 23 വയസുള്ള ഫർഹൽ അസീസിനെയാണ് വീട്ടിൽ നിന്ന് തട്ടി കൊണ്ട് പോയി ലഹരി നൽകി വിവസ്ത്രനാക്കി ഒരു രാവും പകലും ക്രൂരമായി  മർദ്ധനത്തിന് ഇരയാക്കിയത്.രാത്രി കോലളമ്പിലെ വയലിൽ നേരം പുലരുവോളം മർദ്ധിച്ച ശേഷം കാളാച്ചാലിലെ സുഹൃത്തിന്റെ വീട്ടിൽ അടച്ചിട്ട മുറിയിൽ വെച്ചും മർദ്ധനം തുടർന്നു.ഇതിനിടെ മൊബൈലും കയ്യിലുള്ള പണവും രേഖകളും കവർന്ന സംഘം പൂർണ്ണ നഗ്നനാക്കി വീഡിയോ ചിത്രീകരിക്കുകയും പിന്നീട് മറ്റൊരുസുഹൃത്തിന്റെ വീട്ടിൽ ഉപേക്ഷിക്കുകയുമായിരുന്നു വിദേശത്ത് നിന്ന് ലീവീന് വന്ന ഫർഹൽ അസീസിനെ ഡിസംബർ 24ന് വൈകിയിട്ട് 7 മണിയോടെയാണ് സുഹൃത്തുക്കളായ രണ്ട് പേർ ചേർന്ന് ബൈക്കിലെത്തി കൂട്ടി കൊണ്ടു പോയത്.പിന്നീട് പിറ്റെ ദിവസം വൈകിയിട്ട് രാത്രി 10 മണിയോടെ ശരീരം മുഴുവൻ പരിക്കുകളോടെ  എണീറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ ചങ്ങരംകുളം കോലിക്കരയിൽ ഇവർ താമസിച്ച് വരുന്ന വാടക വീട്ടിൽ ബൈക്കിലെത്തിയ സംഘം  ഉപേക്ഷിക്കുകയായിരുന്നു.സംഘത്തിന്റെ ഭീഷണി ഭയന്ന് ബൈക്കിൽ നിന്ന് വീണതാണെന്നാണ് ആദ്യം യുവാവ് വീട്ടുകാരോട് പറഞ്ഞിരുന്നത്.തുടർന്ന് ബന്ധുക്കൾ ചേർന്ന് കുന്നംകുളത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയിരുന്നു.എന്നാൽ തിരിച്ച്

വീട്ടിലെത്തിച്ച യുവാവിന്റെ ശരീരം മുഴുവൻ അടിയേറ്റ പാടുകൾ ശ്രദ്ധയിൽ  പെടുകയും എണീറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥ വരികയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.


ശരീരമാസകലം ക്ഷതമേറ്റ യുവാവിന്റെ കയ്യിൽ മൂന്ന് സ്ഥലങ്ങളിൽ എല്ലിന് പൊട്ടലുണ്ട്.ശരീരത്തിന്റെ പല സ്ഥലത്തും ബ്ളൈഡ് ഉപയോഗിച്ച് മുറിവേൽപിച്ചിട്ടുമുണ്ട്.സംഭവം പുറത്ത് പറഞ്ഞാൽ നഗ്നവീഡിയോ പുറത്ത് വിടുമെന്നും ജീവിക്കാൻ സമ്മതിക്കില്ലെന്നും സംഘം ഭീഷണിപ്പെടുത്തിയതായി യുവാവ് പറയുന്നു.സംഘത്തിൽ പെട്ട യുവാവാവിന്റെ സഹോദരിയുമായി  പ്രണയത്തിലായിരുന്ന ഫർഹൽ അസീസിനെ ഈ വിശയത്തെ കുറിച്ച് സംസാരിക്കാനാണെന്ന് പറഞ്ഞാണ് സംഘം കൂട്ടി കൊണ്ട് പോയത്.പിന്നീട് 20 ഓളം വരുന്ന സംഘം  എത്തി ക്രൂരമായ മർദ്ധനം തുടങ്ങി.ലഹരി ഉപയോഗിച്ചിരുന്ന സംഘം വീര്യം കൂടിയ എംഡിഎംഎ എന്ന ലഹരി പഥാർത്ഥം തന്റെ മൂക്കിലേക്ക് വലിപ്പിച്ചാണ്  കെട്ടിയിട്ട് ക്രൂരമായി മർദ്ധിച്ചതെന്നും  യുവാവ് പറഞ്ഞു.സംഭവത്തിൽ ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്