ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ച് അമേരിക്ക.
ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ച് അമേരിക്ക. ഇന്ന് ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടും അമേരിക്കയും ഗോള്‍ രഹിത സമനിലയില്‍ ആണ് പിരിഞ്ഞത്.
വിരസമായ ഫുട്ബോള്‍ കളിച്ച ഇംഗ്ലണ്ടിന് അമേരിക്കന്‍ ഡിഫന്‍സിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ പോലും ഇന്ന് ആയില്ല.
ലോകകപ്പില്‍ ഇന്ന് അമേരിക്കയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഇംഗ്ലണ്ട് അനായസമായി വിജയിക്കും എന്നായിരുന്നു പലരും കരുതിയത്. എന്നാല്‍ ഒരിക്കല്‍ കൂടെ ലോകകപ്പില്‍ അമേരിക്കയെ തോല്‍പ്പിക്കാന്‍ ഇംഗ്ലണ്ടിന് ആയില്ല. മത്സരത്തിന്റെ തുടക്കം മുതല്‍ അമേരിക്ക നല്ല നീക്കങ്ങൾ നടത്തുന്നത് ആണ് കാണാന്‍ ആയത്. മത്സരത്തിന്റെ തുടക്കത്തില്‍ സാകയുടെ ഒരു പാസില്‍ നിന്ന് ഹാരി കെയ്ന്‍ ഒരു ഗോളവസരം ലഭിച്ചു. കെയ്നിന്റെ ഷോട്ട് അമേരിക്കന്‍ ഡിഫന്‍സ് ബ്ലോക്ക് ചെയ്യുകയും ചെയ്തു. ഈ അവസരത്തിനു ശേഷം കളിച്ചതും അവസരങ്ങള്‍ ഉണ്ടാക്കിയതും അമേരിക്ക ആയിരുന്നു.
ആദ്യ പകുതിയില്‍ അമേരിക്കന്‍ താരം പുലിസിച്ചിന്റെ ഇടം കാലന് ഷോട്ട് ഗോള്‍ പോസ്റ്റില്‍ തട്ടി മടങ്ങി. ആദ്യ പകുതിയുടെ അവസാനം മേസണ്‍ മൗണ്ടിന്റെ ഒരു ഷോട്ട് ടര്‍ണര്‍ സേവ് ചെയ്യുന്നതും കാണാന്‍ ആയി.
രണ്ടാം പകുതിയിലും അമേരിക്ക ഇംഗ്ലണ്ടിന്റെ നീക്കങ്ങള്‍ എല്ലാം സമര്‍ത്ഥമായി തടഞ്ഞു. ഇ മെച്ചപ്പെടാത്തതോടെ ഇംഗ്ലണ്ട് റാഷ്ഫോര്‍ഡ്, ഗ്രീലിഷ്, ഹെന്ഡേഴ്സ്ണ് എന്നിവരെ കളത്തില്‍ എത്തിച്ചു. എന്നിട്ടും മാറ്റങ്ങള്‍ ഒന്നും ഉണ്ടായില്ല.
രണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇംഗ്ലണ്ടിന് 4 പോയിന്റും അമേരിക്കയ്ക്ക് 2 പോയിന്റും ആണ് ഉള്ളത്. ഇംഗ്ലണ്ട് അവസാന ഗ്രൂപ്പ് മത്സരത്തില്‍ വെയില്‍സിനെയും അമേരിക്ക ഇറാനെയും നേരിടും.