24 April 2024 Wednesday

ചങ്ങരംകുളത്ത് വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി തട്ടി കൊണ്ട് പോയി മർദ്ധിച്ച് ആഡംബരകാറും സ്വർണ്ണവും അടക്കം 50 ലക്ഷത്തോളം രൂപ കവർന്ന സംഭവത്തിൽ പെൺകുട്ടി അറസ്റ്റിൽ

ckmnews

ചങ്ങരംകുളത്ത് വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി തട്ടി കൊണ്ട് പോയി മർദ്ധിച്ച് ആഡംബരകാറും സ്വർണ്ണവും അടക്കം 50 ലക്ഷത്തോളം രൂപ കവർന്ന സംഭവത്തിൽ പെൺകുട്ടി അറസ്റ്റിൽ


ചങ്ങരംകുളം:ഹണിട്രാപ്പിൽ കുടുക്കി വ്യാപാരിയെ തട്ടി കൊണ്ട് പോയി മർദ്ധിച്ച് ആഡംബരകാറും സ്വർണ്ണവും അടക്കം 50 ലക്ഷത്തോളം രൂപയുടെ വസ്തുക്കൾ തട്ടിയെടുത്ത സംഭവത്തിൽ ഒരു പെൺകുട്ടി കൂടി അറസ്റ്റിലായി.ഇതോടെ കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായി.സംഭവം നടക്കുന്ന സമയത്ത് പ്രായപൂർത്തി ആവാത്ത പെൺകുട്ടി പരാതിക്കാരനായ വ്യാപാരിയെ പ്രതിയാക്കി തന്നെ പീഡിപ്പിച്ചെന്ന് കാണിച്ച് മറ്റു പ്രതികളുടെ ഒത്താശയോടെ കോടതി വഴി പോലീസിന് പരാതി നൽകിയിരുന്നു.ചാലിശ്ശേരി പോലീസ് പൊന്നാനി പോലീസിന് കൈമാറിയ പരാതിയിൽ അടക്ക വ്യാപാരിക്കെതിരെ പോക്സോ ചുമത്തി കേസെടുത്തെങ്കിലും അന്വേഷണത്തിൽ  പെൺകുട്ടി നൽകിയത് കള്ളക്കേസാണെന്ന് അന്വേഷണ സംഘം കണ്ടെത്തുകയും ചെയ്തു.


സംഭവത്തിൽ പങ്കാളിയായ പെൺകുട്ടിക്കെതിരെ നേരത്തെ കേസെടുത്തെങ്കിലും പ്രായപൂർത്തിയാവാത്തതിനാൽ പെൺകുട്ടിയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.കോടതി ഉത്തരവിനെ തുടർന്ന് സംഭവത്തിൽ പെൺകുട്ടിയെ മാത്രം അറസ്റ്റ് ചെയ്തിരുന്നില്ല


പ്രായപൂർത്തി ആയതോടെ കൃത്യത്തിൽ പങ്കാളിയായ പെൺകുട്ടിയോട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജറായി അറസ്റ്റ് വരിക്കണമെന്ന് ഹൈക്കോടതി തന്നെ നിർദേശം നൽകുകയായിരുന്നു.


തിരുവന്തപുരം സ്വദേശിയായ 19 കാരിയെയാണ് ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വ്യാപാരിയെ ഹണിട്രാപ്പിൽ പെടുത്താൻ സഹായിച്ച കേസിൽ അറസ്റ്റ് ചെയ്തത്.അറസ്റ്റ് ചെയ്ത പെൺകുട്ടിയെ ജുവൈനൽ കോടതിയിൽ ഹാജറാക്കി 


2019ൽ നടന്ന സംഭവത്തിൽ ഇതിനോടകം പ്രധാന പ്രതികളടക്കം 16 ഓളം പ്രതികളെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു.മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ചങ്ങരംകുളം സിഐ ബഷീർ ചിക്കലിന്റെ നേതൃത്വത്തിൽ തിരൂർ ഡിവൈഎസ്പിയുടെ കീഴിലുള്ള എസ് സി പിഒ രാജേഷ് അടങ്ങുന്ന പ്രത്യേക അന്യേഷണ സംഘമാണ് കേസിന്റെ അന്വേഷണം നടത്തി വന്നത്.രണ്ടര വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം.ചാലിശ്ശേരി സ്വദേശിയായ അടക്കവ്യാപാരിയെയാണ് സിനിമയിൽ അഭിനയിപ്പിക്കാനാണെന്ന വ്യാജേനെ എടപ്പാളിൽ ലോഡ്ജിൽ എത്തിച്ച് മയക്ക് ഗുളിക നൽകി തട്ടിക്കൊണ്ട് പോയി മർദ്ധിച്ചത്.തുടർന്ന് വിലപിടിപ്പുള്ള കാറും സ്വർണ്ണവും പണവും തട്ടിയെടുത്ത് സംഘം രക്ഷപ്പെടുകയായൗരുന്നു.ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ കേസ് ഹണിട്രാപ്പ് ആയിരുന്നു എന്ന് പിന്നീട് പോലീസ് കണ്ടെത്തുകയായിരുന്നു.ആഢംഭര കാർ,സ്വർണ്ണാഭരണം,പണം,വിലകൂടിയ വാച്ച്,അടക്കം 50 ലക്ഷത്തോളം രൂപയുടെ വസ്തുക്കളാണ് സംഘം കവർന്നത്.16 ഓളം പ്രതികളുണ്ടായിരുന്ന കേസിൽ 15 ഓളം പ്രതികളെ അന്വേഷണസംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.സംഭവം നടന്ന് മാസങ്ങൾക്കകം തന്നെ പ്രധാന പ്രതികളെയും സ്വർണ്ണവും പണവും കാറും അടക്കമുള്ള തൊണ്ടിമുതലും കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നു.ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക മേൽനോട്ടത്തിൽ ഡിവൈഎസ്പിക്ക് കീഴിൽ ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് പഴുതടച്ച് നടത്തിയ അന്വേഷണമാണ്  മുഴുവൻ പ്രതികളെയും വലയിലാക്കാൻ സാധിച്ചത്.ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ കേസിലെ മുഴുവൻ പ്രതികളെയും കണ്ടെത്താൻ കഴിഞ്ഞത് പോലീസിന്റെ അന്വേഷണമികവിന് ലഭിച്ച അംഗീകാരമാണ്.