25 April 2024 Thursday

മാട്രിമോണിയൽ സൈറ്റിലൂടെ വിവാഹ തട്ടിപ്പ്:രണ്ടുപേരിൽനിന്ന് തട്ടിയത് 38 പവനും 11 ലക്ഷം രൂപയും യുവാവ് പിടിയിൽ:പത്തോളം യുവതികൾ തട്ടിപ്പ് ഇരിയായതായി സൂചന

ckmnews

മാട്രിമോണിയൽ സൈറ്റിലൂടെ വിവാഹ തട്ടിപ്പ്:രണ്ടുപേരിൽനിന്ന് തട്ടിയത് 38 പവനും 11 ലക്ഷം രൂപയും

യുവാവ് പിടിയിൽ:പത്തോളം യുവതികൾ തട്ടിപ്പ് ഇരിയായതായി സൂചന

ഓൺലൈൻ മാട്രിമോ ണി വെബ്സൈറ്റുകളിൽ  ആദി എന്ന തെറ്റായ പേരും വിവരങ്ങളും രജിസ്റ്റർചെയ്ത് സ്ത്രീകളുമായി അടുപ്പത്തിലാവുകയും തുടർന്ന് പ്രണയം നടിച്ച് പണവും സ്വർണ

വും വാങ്ങി മുങ്ങുകയും ചെയ്തെന്ന പരാ

തിയിൽ യുവാവ് അറസ്റ്റിലായി.മലപ്പുറം താമരക്കുഴി സ്വദേശി

സരോവരം വീട്ടിൽ സഞ്ജു(40)വിനെയാണ് മലപ്പുറം വനിതാ

പോലീസ് അറസ്റ്റുചെയ്തത്.രണ്ടു സ്ത്രീകളാണ് ഇയാൾക്കെ

തിരേ പരാതി നൽകിയിട്ടുള്ളത്.ഇവരെ പലയിടത്തും കൊണ്ടു

പായി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നുണ്ട്.

വിവാഹാലോചനയുമായി വന്നു യുവതികളുമായും അവരുടെ വീട്ടുകാരുമായും വിശ്വാസം

സ്ഥാപിക്കുക,തുടർന്ന് തുടർന്ന്പ്രണയത്തിൽ ആവുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി . 2014 മുതൽ സമാന തട്ടിപ്പ് ആവർത്തിച്ചുവരുന്ന യുവാവ് ഒരേ സമയം തന്നെ ഒന്നിലധികം യുവതികളുമായി പ്രണയബന്ധം സ്ഥാപിക്കുകയും അവരുടേതന്നെ ബാങ്കിംഗ് സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി തട്ടിപ്പ് നടത്തുകയും ചെയ്യുന്നു.പ്രണയത്തിലായ യുവതികളുടെ പേരിലുള്ള  ബാങ്ക് അക്കൗണ്ടുകളും എടിഎം കാർഡുകളും , മൊബൈൽ ഫോൺ സിം കാർഡുകളും ,പ്രൊഫഷണൽ ഐഡന്റിറ്റി കാർഡുകളും ഉപയോഗിക്കുന്ന ഇയാൾ ഒരേ സമയം പത്തിലധികം മൊബൈൽ നമ്പറുകൾ ഉപയോഗിച്ചിരുന്നു.വളരെ മാന്യമായി പെരുമാറി ആളുകളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ മിടുക്കനായ ഇയാൾ തൻറെ തട്ടിപ്പ് തിരിച്ചറിയപ്പെടുന്ന സമയങ്ങളിൽ ഭീഷണികൾ ഉയർത്താനും മടിക്കാറില്ല.മാനനഷ്ടം ഭയന്നു ഇരകൾ പിന്മാറിയതിനാൽ പത്തു വർഷത്തോളമായി ഇയാൾ സുഗമമായി തൻറെ തട്ടിപ്പ് തുടർന്നുകൊണ്ടിരിക്കുകയായിരുന്നു.യഥാർത്ഥത്തിൽ മലപ്പുറം സ്വദേശിയായ ഇയാൾ ആൾമാറാട്ടം നടത്തി എറണാകുളം,തൃശ്ശൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ്സാധാരണയായി തട്ടിപ്പ് നടത്തുന്നത്.വിവാഹ ആലോചനകൾ നടത്തി ഇരകളെ മനസ്സിലാക്കിയശേഷം വിവാഹ നിശ്ചയം നടത്തുക, കല്യാണ വസ്ത്രം എടുപ്പിക്കുക, കല്യാണമണ്ഡപം ബുക്ക് ചെയ്യുക എന്നീ കാര്യങ്ങളിലൂടെ ഇരയുടെയും കുടുംബത്തിന്റെയും പൂർണ വിശ്വാസം നേടിയെടുക്കുന്ന ഇയാൾ തുടർന്ന് ഓരോരോ അത്യാവശ്യ കാരണങ്ങൾ പറഞ്ഞ് വിവാഹം പരമാവധി വൈകിപ്പിക്കുകയും അതിനുള്ളിൽ നേടിയെടുക്കാവുന്ന പരമാവധി പണവും സ്വർണവും കൊണ്ട്  മുങ്ങുകയും ആണ് പതിവ്.ഒരു പരാതിക്കാരിയിൽനിന്ന്

32 പവനും ഒരു ലക്ഷം രൂപയും

മറ്റൊരാളിൽനിന്ന് 10 ലക്ഷവും

ആറുപവനും ഇയാൾ കൈക്ക

ലാക്കിയെന്നാണ് പരാതി. ഒട്ടേറെ

പേരെ സമാനരീതിയിൽ വഞ്ചിച്ചിട്ടുണ്ടെന്ന് പരാതിക്കാർ പറ

ഞ്ഞു. അതുകൊണ്ടുതന്നെ ഇനിയും പരാതികൾ ഉയർന്നു വരാൻ സാധ്യതയുണ്ട്.ഒരു പെൺകുഞ്ഞിന്റെ പിതാവായ പ്രതി എറണാകുളത്ത് രണ്ടാം ഭാര്യയോടൊപ്പം താമസിച്ചു കൊണ്ട് ഇത്തരം തട്ടിപ്പുകൾ നടത്തി യാതൊരു ജോലിക്കും പോകാതെ സ്ത്രീ

കളെ കബളിപ്പിച്ച് സ്വന്തമാക്കുന്ന

പണംകൊണ്ടാണ് ജീവിക്കുന്നത്.മലപ്പുറം ജില്ലാ പോലീസ്

മേധാവി എസ്. സുജിത്ത്

സിന്റെ നിർദേശ പ്രകാരം ത

സി.ഐ. റസിയ ബംഗാളത്ത്, ന

എസ്.ഐ. എം.കെ. ഇന്ദിരാ ശ

മണി, എസ്.എച്ച്.ഒ. പി.എം.

സന്ധ്യാദേവി എന്നിവർ മല

പ്പുറം പോലീസിന്റെ സഹായ

ത്തോടെ എറണാകുളത്തുനി 

ന്നാണ് പ്രതിയെ പിടികൂടിയത്.മലപ്പുറം ഫസ്റ്റ് ക്ലാസ് കോടതി

യിൽ ഹാജരാക്കിയ പ്രതിയെ

മഞ്ചേരി സബ്ജയിലിൽ റിമാൻ

ഡ് ചെയ്തു.