വൈദ്യുതി ജീവനക്കാരുടെ അനാസ്ഥ:സ്വകാര്യ വ്യക്തിയുടെ ആട് ഷോക്കേറ്റ് ചത്തു
വൈദ്യുതി ജീവനക്കാരുടെ അനാസ്ഥ:സ്വകാര്യ വ്യക്തിയുടെ ആട് ഷോക്കേറ്റ് ചത്തു
പെരുമ്പിലാവ്: വൈദ്യുതി ജീവനക്കാരുടെ അനാസ്ഥയെ തുടർന്ന് കടവല്ലൂർ വടക്കുമുറിയിൽ പാടത്ത് കെട്ടിയിരുന്ന ആട് ഷോക്കേറ്റ് ചത്തു. കടവല്ലൂർ സ്വദേശി ചോഴിയാട്ടിൽ വീട്ടിൽ ബാബുവിന്റെ ഉടമസ്ഥതയിലുള്ള ആടാണ് ഇന്ന് രാവിലെ ചത്തത്. സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് കാർഷിക ആവശ്യത്തിനായി എടുത്ത വൈദ്യുതി കണക്ഷന്റെ കമ്പികൾ പാടത്ത് പൊട്ടി കിടക്കുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നിരവധിതവണ വൈദ്യുതി വകുപ്പിനെ വിവരമറിയിച്ചെങ്കിലും നിലവിൽ വൈദ്യുതി പ്രവഹിക്കുന്നില്ല എന്നായിരുന്നു ജീവനക്കാരുടെ മറുപടി.വൈദ്യുതി കമ്പികൾ മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല. ഇന്ന് രാവിലെ ബാബുവിന്റെ ഭാര്യ ഷൈനി പാടത്ത് ആടുകളെ കെട്ടിയിരുന്നു. ആടുകളെ കെട്ടി തിരിച്ചുപോരുന്നതിനിടെ പാടത്ത് കെട്ടിയ ആടുകൾ പിടയുന്നത് കണ്ട് ഷൈനി ആടുകളുടെ സമീപത്തേക്ക് എത്തിയെങ്കിലും ഷൈനിക്കും ഷോക്കേറ്റു. പാടത്തുനിന്ന് ഷോക്കേറ്റ ആട് ചാവുകയും ചെയ്തു. സംഭവത്തിൽ കടവല്ലൂർ പഞ്ചായത്തംഗം രാജേഷിന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. ഇതോടെ വൈദ്യുതി ജീവനക്കാരെത്തി വൈദ്യുത ബന്ധം വേർപ്പെടുത്തി. ഷോക്കേറ്റ് ചത്ത ആടിനെ വെറ്റിനറി ഉദ്യോഗസ്ഥരെത്തി പോസ്റ്റ്മോർട്ടം നടത്തി.സംഭവത്തിൽ അധികൃതർക്ക് പരാതി നൽകുമെന്നും നാട്ടുകാർ അറിയിച്ചു.നാട്ടുകാരായ നാരായണൻ,ഷക്കീർ,അഷ്റഫ്,പ്രസാദ്,സുധീഷ്,ഷണ്മുഖൻ,എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.