29 March 2024 Friday

മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു

ckmnews

മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു


മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു.ഏഴ് പതിറ്റാണ്ട് നീണ്ടുനിന്ന രാഷ്ട്രീയ ജീവിതത്തിൽ മൂന്ന് മന്ത്രിസഭകളിൽ അംഗമായിരുന്നു. എട്ട് തവണ നിലമ്പൂരിൽനിന്നുള്ള എംഎൽഎയായിരുന്നു ആര്യാടൻ. പതിനൊന്ന് തവണ നിലമ്പൂരിൽ നിന്ന് ജനവിധി തേടിയിട്ടുണ്ട്. 1980ൽ എ ഗ്രൂപ്പ് ഇടത് മുന്നണിയുടെ ഭാഗമായപ്പോൾ നായനാർ മന്ത്രിസഭയിൽ വനം-തൊഴിൽ മന്ത്രിയായി. 1995-ൽ എകെ ആന്റണി മന്ത്രിസഭയിൽ തൊഴിൽ - ടൂറിസം വകുപ്പ് മന്ത്രിയായും 2011-ലെ ഉമ്മൻ ചാണ്ടി സർക്കാരിലെ വൈദ്യുതി മന്ത്രിയായും പ്രവർത്തിച്ചു.


കോൺഗ്രസ് നേതൃത്വനിരയിലെ കരുത്തുറ്റ നേതാവാണ് ആര്യാടൻ. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ മുസ്ലീം ലീഗിനെ വിമർശിക്കാൻ അദ്ദേഹം ഒരിക്കലും മടി കാണിച്ചിട്ടില്ല. ഇതിന്റെ പേരിൽ ലീഗിൽ നിന്ന് കടുത്ത വിമർശനമുണ്ടായിട്ടും അദ്ദേഹം നിലപാടുകളിൽ നിന്ന് പിന്നോട്ട് പോയില്ല.


2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് അദ്ദേഹം അവസാനമായി നിലമ്പൂരിൽ നിന്ന് ജനവിധി തേടിയത്. 2016-ൽ മകൻ ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിൽ നിന്ന് ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടിരുന്നു.


ആര്യാടൻ ഉണ്ണീന്റെയും കദിയുമ്മയുടെയും മകനായി 1935-ൽ ആയിരുന്നു ജനനം. നിലമ്പൂർ ഗവ. മാനവേദൻ ഹൈസ്കൂളിലായിരുന്നു വിദ്യാഭ്യാസം. ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ രംഗത്തെത്തുന്നത്. 1959-ൽ വണ്ടൂർ ഫർക്ക കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും 1960-ൽ കോഴിക്കോട് ഡിസിസി സെക്രട്ടറിയുമായി. 1962-ൽ വണ്ടൂരിൽനിന്നുള്ള കെപിസിസി അംഗമായി. പിന്നീട് മലപ്പുറം ജില്ല രൂപവത്കരിച്ചപ്പോൾ 1969-ൽ ഡിസിസി പ്രസിഡന്റായി. 1978 മുതൽ കെപിസിസി സെക്രട്ടറിയായി പ്രവർത്തിച്ചു.


ഗവ. മാനവേദൻ ഹൈസ്കൂളിലായിരുന്നു വിദ്യാഭ്യാസം. ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ രംഗത്തെത്തുന്നത്. 1959-ൽ വണ്ടൂർ ഫർക്ക കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും 1960-ൽ കോഴിക്കോട് ഡിസിസി സെക്രട്ടറിയുമായി. 1962-ൽ വണ്ടൂരിൽനിന്നുള്ള കെപിസിസി അംഗമായി. പിന്നീട് മലപ്പുറം ജില്ല രൂപവത്കരിച്ചപ്പോൾ 1969-ൽ ഡിസിസി പ്രസിഡന്റായി. 1978 മുതൽ കെപിസിസി സെക്രട്ടറിയായി പ്രവർത്തിച്ചു.



1965, 67 കാലത്ത് നിലമ്പൂരിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും കെ. കുഞ്ഞാലിയോട് തോറ്റു. 1977-ൽ നിലമ്പൂരിൽനിന്ന് വിജയിച്ചു. പിന്നീട് 1987 മുതൽ 2011വരെ എല്ലാ തിരഞ്ഞെടുപ്പുകളിലും വിജയിച്ചു. 1969-ൽ കുഞ്ഞാലി വധക്കേസിൽ പ്രതിയായി ജയിൽവാസം അനുഷ്ഠിച്ചു. പിന്നീട് ഈ കേസിൽ ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.


ഭാര്യ: പി.വി. മറിയുമ്മ, മക്കൾ: അൻസാർ ബീഗം, ആര്യാടൻ ഷൗക്കത്ത്, കദീജ, ഡോ. റിയാസ് അലി. മരുമക്കൾ: ഡോ. ഹാഷിം ജാവേദ്, മുംതാസ് ബീഗം, ഡോ. ഉമ്മർ, സിമി ജലാൽ.