അജയ്'കൊലക്ക് കാരണം ഭാര്യയുമായുള്ള ബന്ധത്തിലെ പക മരണം ഉറപ്പാക്കുന്നത് വരെ വീൽ സ്പാനർ കൊണ്ട് സുരേഷ് തലയ്ക്കടിച്ചു
അജയ്'കൊലക്ക് കാരണം ഭാര്യയുമായുള്ള ബന്ധത്തിലെ പക
മരണം ഉറപ്പാക്കുന്നത് വരെ വീൽ സ്പാനർ കൊണ്ട് സുരേഷ് തലയ്ക്കടിച്ചു
നെട്ടൂർ∙ എറണാകുളം നെട്ടൂരില്‍ അജയ് എന്ന യുവാവിനെ സുരേഷ് അടിച്ചു കൊന്നത് പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാനെന്ന വ്യാജേന പാലക്കാട് നിന്ന് വിളിച്ചുവരുത്തിയ ശേഷം. സുരേഷിന്റെ ഭാര്യയോട് അജയ്ക്കുണ്ടായിരുന്ന അടുപ്പമാണ് കൊലപാതത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. വീല്‍ സ്പാനര്‍ കൊണ്ട് തലയ്ക്കടിച്ചായിരുന്നു അജയിനെ സുരേഷ് കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കുന്നത് വരെ മര്‍ദനം തുടര്‍ന്നു. പാലക്കാട് പിരിയാരി സ്വദേശിയാണ് കൊല്ലപ്പെട്ട അജയ് (25). പ്രതി സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
രാത്രി ഒരു മണിയോടെയായിരുന്നു കൊലപാതകം. പാലക്കാട് പുതുശ്ശേരി സ്വദേശിയായ പ്രതി സുരേഷിന്റെ ഭാര്യ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. കൊല്ലപ്പെട്ട അജയ്ക്ക് ഈ യുവതിയുമായി അടുപ്പമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇതിനെ എതിര്‍ത്തിരുന്ന സുരേഷ് കഴിഞ്ഞ ദിവസം കൊച്ചിയിലെത്തി നെട്ടൂരിലെ ഹോട്ടലില്‍ മുറിയെടുത്തു. ഭാര്യയെ ഇവിടേക്ക് കൊണ്ടുവന്ന ശേഷം പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാനെന്ന വ്യാജേന അജയ്യെ പാലക്കാട് നിന്ന് വിളിച്ചുവരുത്തി.
അജയ് ഹോട്ടലില്‍ എത്തുന്ന സമയം ഭാര്യയെ തന്ത്രപൂര്‍വം ഹോട്ടലില്‍ നിന്ന് മാറ്റി കാറിലിരുത്തി. തുടര്‍ന്ന് മുറിയിലെത്തിയ അജയ്യെ പ്രതി സുരേഷ് തുണിയില്‍ പൊതിഞ്ഞ് കയ്യില്‍ കരുതിയിരുന്ന വീല്‍ സ്പാനര്‍ ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു. അടികൊണ്ട് ഹോട്ടലിന്റെ പുറത്തേക്കോടിയെ അജയ്യെ പിന്നാലെത്തി മര്‍ദിച്ച് സുരേഷ് മരണം ഉറപ്പാക്കി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നെത്തിയ പൊലീസ് അജയിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. ഹോട്ടലില്‍ നിന്ന് കസ്റ്റഡിയിലെടുത്ത സുരേഷിന് ചോദ്യം ചെയ്യിലിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിച്ചു.