പതിനാലുകാരന് പ്രകൃതി വിരുദ്ധ പീഢനം:മദ്രസ്സ അദ്ധ്യാപകനെ ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
പതിനാലുകാരന് പ്രകൃതി വിരുദ്ധ പീഢനം:മദ്രസ്സ അദ്ധ്യാപകനെ ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
ചാലിശ്ശേരി:പതിനാലുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഢനത്തിനിരയാക്കിയ മദ്രസ അധ്യാപകനെ തമിഴ്‌നാട് നീലഗിരിയില്‍ നിന്നും ചാലിശ്ശേരി പോലീസ് പിടികൂടി. തമിഴ്‌നാട് നീലഗിരി നാലകോട്ട സ്വദേശി ഇര്‍ഷാദ് അലി(29)നെയാണ് ഷൊര്‍ണൂര്‍ ഡി.വൈ.എസ്.പി. യുടെ നിര്‍ദ്ദേശ പ്രകാരം ചാലിശ്ശേരി പോലിസ് അറസ്റ്റ് ചെയ്തത്.ഡി.വൈ.എസ്.പി. വി.സുരേഷിന്റെയും,ചാലിശ്ശേരി സബ്ബ് ഇൻസ്‌പെക്ടർ കെ.ജെ പ്രവീണിന്റെയും നിർദ്ദേശാനുസരണം ഞായറാഴ്ച രാത്രി നീലഗിരിയിലേക്ക് യാത്ര തിരിച്ച പോലീസ് സംഘം സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ലൊക്കേഷൻ കണ്ടെത്തുകയും വീട്ടിലെത്തിയപ്പോൾ പ്രതി സ്ഥലത്തില്ല എന്ന് മനസ്സിലാക്കിയതോടുകൂടി,
പ്രതിയുടെ മറ്റൊരു മൊബൈൽ ഫോണിന്റെ ലൊക്കേഷൻ ലക്ഷ്യമാക്കി നീങ്ങുകയും പ്രതിയുടെ സുഹൃത്തിന്റെ വീട്ടിൽ നിന്നും രാവിലെ അഞ്ചു മണിയോടുകൂടി കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.ഷൊർണൂർ ഡി.വൈ.എസ്.പി.സ്പെഷ്യൽ സ്ക്വാഡിലെ ജോളി സെബാസ്റ്റ്യൻ പി.അബ്ദുൾ റഷീദ്, ചാലിശ്ശേരി സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എ.ശ്രീകുമാർ, പി.ആർ.രാജേഷ്,സി. പി.ഒ.വി.യു പ്രശാന്ത് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.തിരുമിറ്റക്കോട് പഞ്ചായത്തിലെ മതപഠനശാലയില്‍ പഠനത്തിനെത്തിയ പതിന്നാലുകാരനെ ഇയാള്‍ നിരവധി തവണ പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കിയിരുന്നു.പെരുമാറ്റത്തില്‍ മാറ്റം കണ്ടതോടെവീട്ടുകാര്‍ കുട്ടിയെ മനശാത്ര വിദഗ്ദന് മുന്‍പില്‍ കൗണ്‍സിലിങ്ങിന് വിധേയനക്കുയായിരുന്നുഇവിടെ നിന്നാണ് കുട്ടി നിരവധി തവണ പ്രകൃതി വിരുദ്ധ ലൈംഗിക പീഢനത്തിനിരയായ വിവരം പുറത്തറിയുന്നത്.തുടര്‍ന്ന് കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.