28 March 2024 Thursday

വ്യാജ ലോട്ടറി ടിക്കറ്റും വ്യാജ കറൻസിയും സ്വന്തമായി അച്ചടിച്ച് വിതരണം ചെയ്യും രണ്ടംഗസംഘം പെരുമ്പടപ്പ് പോലീസിന്റെ പിടിയിൽ

ckmnews


പെരുമ്പടപ്പ് :ലോട്ടറി ടിക്കറ്റും കറൻസിയും സ്വന്തമായി അച്ചടിച്ച് വിതരണം ചെയ്യുന്ന രണ്ടംഗ സംഘം പെരുമ്പടപ്പ് പോലീസിന്റെ പിടിയിലായി.കാസർഗോഡ് ചിറ്റാരിക്കൽ കമ്പല്ലൂരിലെ അഞ്ചാനിക്കൽ അഷറഫ് എന്ന ജെയ്സൺ( 48 )കേച്ചേരി പാറപ്പുറം ചിറനെല്ലൂർ പാറപ്പുറം പ്രജീഷ് ( 37 ) എന്നിവരെയാണ് പെരുമ്പടപ്പ് സിഐ വിമോദും സംഘവും അറസ്റ്റ് ചെയ്തത് .പെരുമ്പടപ്പ് കാട്ടുമാടം സ്വദേശിയും ലോട്ടറി വിൽപനകാരനുമായ കൃഷ്ണൻകുട്ടി എന്നയാളെ ജൂലൈ 30 ന് രാവിലെ പെരുമ്പടപ്പ് ബ്ലോക്ക് ഓഫീസിന് സമീപത്തുള്ള അണ്ടത്തോട് സർവ്വീസ് സഹകരണ ബാങ്കിന് മുൻവശം റോഡിൽ വെച്ച് ലോട്ടറി വിൽപ്പന നടത്തുന്ന സമയത്ത് സ്കൂട്ടറിലെത്തിയ രണ്ടുപേർ 2000 രൂപയുടെ വ്യാജ ഇന്ത്യൻ കറൻസി കൈമാറി 600 രൂപയുടെ ടിക്കറ്റ് എടുത്ത് 1400 രൂപ ബാക്കി വാങ്ങി തട്ടിപ്പ് നടത്തിയയതായി പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.സംഭവത്തിൽ പെരുമ്പടപ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.തുടർന്നാണു പ്രതികളുടെ തട്ടിപ്പിനെ കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിക്കുന്നതും പ്രതികളെ പിടികൂടുന്നതും.മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് . സുജിതദാസിന്റെ നേതൃത്വത്തിൽ തിരൂർ ഡി.വൈ.എസ്.പി വി.വി.ബെന്നി യുടെ മേൽനോട്ടത്തിൽ പെരുമ്പടപ്പ് ഇൻസ്പെക്ടർ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത് . ഇവരിൽനിന്നും രണ്ടുമൊബൈൽ ഫോണുകളും 2970 രൂപയും 31 വ്യാജ ലോട്ടറികളും ഇവർ സഞ്ചരിച്ചിരുന്ന കെ.എൽ 51 , എൽ 1214 എന്ന വ്യാജ രജിസ്ട്രേഷനിലുള്ള ടി.വി.എസ് എൻഡോർക്ക് വാഹനവും പിടിച്ചെടുക്കുകയും ചെയ്തു .കാസർഗോഡുകാരനായ അഷറഫാണ് കമ്പ്യൂട്ടർ ഉപയോഗിച്ച് വ്യാജ ഇന്ത്യൻ കറൻസിയും വ്യാജ ലോട്ടറി ടിക്കറ്റും നിർമ്മിക്കുന്നത് . ഇരുവരും 2021 ൽ കാസർഗോഡ് ചന്തേര പോലീസ് അമ്പലത്തറ പോലീസ് സ്റ്റേഷനും സ്റ്റേഷനിലും സമാനമായ കള്ളനോട്ട് കേസുകളിൽ പെട്ട് ജയിലിൽ കിടന്നതിനു ശേഷം ജൂലൈ മാസത്തിൽ ജയിലിൽ നിന്നും പുറത്തിറങ്ങിയ പ്രതികൾ കാസർകോട് നിന്ന് വ്യാജ കറൻസിയുടെയും വ്യാജ ലോട്ടറിയുടെയും നിർമ്മാണ കേന്ദ്രം കുന്നംകുളത്തെ ആഞ്ഞുരിലേക്ക് മാറ്റുകയായിരുന്നു .