20 April 2024 Saturday

കുന്നംകുളത്തെ കാറിൽ നിന്ന് തള്ളിയിട്ട് യുവതിയെ കൊല്ലാൻ ശ്രമിച്ച സംഭവം:പ്രതിയുമായി തെളിവെടുപ്പ് നടത്തി

ckmnews

കുന്നംകുളത്തെ കാറിൽ നിന്ന് തള്ളിയിട്ട് യുവതിയെ കൊല്ലാൻ ശ്രമിച്ച സംഭവം:പ്രതിയുമായി തെളിവെടുപ്പ് നടത്തി


കുന്നംകുളത്ത് യുവതിയെ കാറിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.കാവീട് കരുവായിപറമ്പ് സ്വദേശി തറയിൽ വീട്ടിൽ അർഷാദിനെയാണ് കുന്നംകുളം സിഐ ഷാജഹാന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം   കുന്നംകുളത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.സംഭവം നടന്ന കുന്നംകുളം പട്ടാമ്പി റോഡിലെ കുരിശുപള്ളി മുതൽ  കേരള വസ്ത്രാലയം വരെയുള്ള ഭാഗങ്ങളിൽ പ്രതിയുമായെത്തി തെളിവെടുത്തു.പുന്നയൂർക്കുളം ചെറായി സ്വദേശി തെക്കഞ്ചേരി വീട്ടിൽ പ്രതീക്ഷക്കാണ് കാറിൽ നിന്നും വീണ് പരിക്കേറ്റത്.യുവതിയെ തള്ളിയിട്ട കാറിന്റെ ഡ്രൈവർ സീറ്റിനടിയിൽ  പ്രതി അതി മാരക മയക്കുമരുന്നായ എംഡി എം എയും സൂക്ഷിച്ചിരുന്നു.രാവിലെ ഏഴരയുടെയായിരുന്നു കുന്നംകുളത്തെ നടുക്കിയ ദുരൂഹമായ അപകടം നടന്നത്.പട്ടാമ്പി റോഡിൽനിന്ന് വരികയായിരുന്ന നീല നിറത്തിലുള്ള വാഗണർ കാറിന്റെ ഇടതുവശത്തെ ഡോറിൽ തൂങ്ങിപ്പിടിച്ച നിലയിലായിരുന്നു യുവതിസംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വാഹനം തടഞ്ഞതോടെ പെട്ടെന്ന് ബ്രേക്കിട്ട കാറിൽ നിന്ന് യുവതി  റോഡിലേക്ക്  തെറിച്ചു വീഴുകയായിരുന്നു.


 തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഭർതൃമതിയും രണ്ട് കുട്ടികളുടെ മാതാവുമായ യുവതി 15 ദിവസമായി കാമുകളോടൊപ്പം ആയിരുന്നു താമസം.മക്കളെ കാണണമെന്ന് ആവശ്യപ്പെട്ടതോടെ കാറിൽ മക്കളെ കാണാൻ പോകുന്നതിനിടെ പട്ടാമ്പി റോഡിലുള്ള കുരിശുപള്ളിയുടെ ഭണ്ഡാരത്തിൽ നേർച്ച ഇടണം എന്നാവശ്യപ്പെട്ടായിരുന്നു റോഡിൽ ഇറങ്ങിയത്.യുവതിയെ റോഡിൽ ഇറക്കിയ പ്രതി പെട്ടെന്ന് കാർ എടുത്ത് പോകാൻ ശ്രമിക്കുന്നതിനിടെ  ഓടിയെത്തിയ യുവതി കാറിന്റെ ഡോറിൽ പിടിച്ചു തൂങ്ങുകയായിരുന്നു.ഏറെ ദൂരം മുന്നോട്ടു പോയ കാർ ബ്രേക്ക് പിടിച്ചതോടെയാണ് റോഡിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റത്. യുവതിയെ കൊല്ലണമെന്ന് ശ്രമത്തോടെയാണ് പ്രതി കൃത്യം ചെയ്തതെന്ന് പോലീസ് പറഞ്ഞു. മക്കളെ കാണണമെന്ന് ആവശ്യപ്പെട്ടതിലുള്ള വൈരാഗ്യമാണ് കൊലപാതക ശ്രമത്തിന് പിന്നിലെന്ന് അന്വേഷണ ഉദ്ധ്യോഗസ്ഥർ പറഞ്ഞു