കുന്നംകുളത്തെ ദുരൂഹ വാഹനാപകടം യുവതിയെ കാറിൽ നിന്ന് തള്ളിയിട്ടതെന്ന് പോലീസ് നിർത്താതെ പോയ കാറും യുവതിയുടെ സുഹൃത്ത് കൂടിയായപ്രതിയും പിടിയിൽ
കുന്നംകുളത്തെ ദുരൂഹ വാഹനാപകടം യുവതിയെ കാറിൽ നിന്ന് തള്ളിയിട്ടതെന്ന് പോലീസ്
നിർത്താതെ പോയ കാറും യുവതിയുടെ സുഹൃത്ത് കൂടിയായപ്രതിയും പിടിയിൽ
കുന്നംകുളം:യുവതിയെ കാറിൽ നിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ച സംഭവത്തിലെ പ്രതിയായ കാവീട് കരുവായിപറമ്പ് സ്വദേശി തറയിൽ വീട്ടിൽ അർഷാദിനെയാണ് (27) കുന്നംകുളംപോലീസ് അറസ്റ്റ് ചെയ്തത്.കുന്നംകുളം – പട്ടാമ്പി റോഡില്‍ ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. കാറിന്റെ ബോണറ്റില്‍ തൂങ്ങിക്കിടന്നിരുന്ന യുവതി റോഡിലേക്ക് തെറിച്ച് വീണതാണ് നാട്ടുകാര്‍ കണ്ടത്. അപകടത്തിൽ
പെരിയമ്പലം ചെറായി സ്വദേശി പ്രതീക്ഷക്കാണ് പരിക്കേറ്റത്.തലക്ക് പരിക്കേറ്റ യുവതിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവര്‍ തെറിച്ച് വീണ ശേഷം കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു.തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പരിക്കേറ്റ യുവതിയുടെ സുഹൃത്ത് അര്‍ഷാദ് പിടിയിലായത് യുവതിയെ ഇയാള്‍ കാറില്‍ നിന്ന് തള്ളിയിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സിസിടിവി ക്യാമറകളും യുവതിയുടെ മൊഴിയും അടിസ്ഥാനപ്പെടുത്തി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഉച്ചയോടെ തന്നെ അർഷാദിനെ പോലീസ് കസ്റ്റഡിയിലെടുത്ത് കുന്നംകുളം സ്റ്റേഷനിൽ എത്തിച്ചു. രണ്ടാഴ്ച മുൻപാണ് പ്രതീക്ഷ ഭർത്താവിനെയും രണ്ടു കുട്ടികളെയും ഉപേക്ഷിച്ച് അർഷാദിനൊപ്പം പോയത്.അർഷാദ് ലഹരി മരുന്നുകൾക്ക് അടിമയാണെന്ന് പറയുന്നു. കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി കുട്ടികളെ കാണാതെയുള്ള മാനസിക പ്രശ്നത്തിൽ ആയിരുന്നുവെത്രെ യുവതി. ഇതേ ചൊല്ലി രണ്ടുപേരും വഴക്കും പതിവായിരുന്നു. തുടർന്ന് ഇന്ന് രാവിലെ കാറിൽ വരുമ്പോഴാണ് വഴക്കുണ്ടാവുകയും പുറത്തേക്ക് യുവതിയെ തള്ളിയിടാൻ ശ്രമിക്കുകയും ചെയ്തത്.
അറസ്റ്റ് ചെയ്ത അർഷാദിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.