28 March 2024 Thursday

കുന്നംകുളത്തെ പോലീസുകാർക്ക് മർദ്ദനമേറ്റ സംഭവം; പ്രധാന പ്രതികളായ രണ്ടുപേർ അറസ്റ്റിൽ

ckmnews

കുന്നംകുളത്തെ പോലീസുകാർക്ക് മർദ്ദനമേറ്റ സംഭവം; പ്രധാന പ്രതികളായ രണ്ടുപേർ അറസ്റ്റിൽ  


കുന്നംകുളം: സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെ ഓടിച്ചിട്ട് വെട്ടിക്കൊല്ലാൻ ശ്രമിക്കുകയും ഉദ്യോഗസ്ഥന്റെ  വാഹനം മോഷ്ടിച്ച് കടന്നു കളയുകയും ചെയ്ത. സംഭവത്തിൽ രണ്ടുപ്രതികളെക്കൂടി കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ചാലിശ്ശേരി ശ്രീരാഗം വീട്ടിൽ 18വയസുള്ള അജയ്, പാതാക്കര കാര്യാടത്ത് വീട്ടിൽ 25 വയസ്സുള്ള അഹദ് എന്നിവരെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ വി സൂരജിനെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. വൈകിട്ടോടെ പ്രതികളെ പെരുമ്പിലാവിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവത്തിൽ കടവല്ലൂർ പടിഞ്ഞാറ്റ് മുറി കൊട്ടിലിങ്ങൽ വളപ്പിൽ അക്ഷയ് (24), ചിറ മനങ്ങാട് ഇല്ലിക്കൽ വീട്ടിൽ മുഹമ്മദ് ഷമ്മാസ് (22), ചാലിശ്ശേരി പെരുമണ്ണൂർ കപ്ലേ ങ്ങാട്ട് വീട്ടിൽ കിരൺ (22) എന്നിവരെ മുൻപ് പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ വി സി സൂരജ്, പ്രിൻസിപ്പൽ എസ്ഐ ഡി.ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘം പെരുമ്പിലാവിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.കഴിഞ്ഞ ദിവസം പെരുമ്പിലാവിൽ ലഹരി മാഫിയ സംഘം കുന്നംകുളം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെ വടിവാളുമായി 50 മീറ്ററോളം ഓടിച്ച് വെട്ടി കൊലപ്പെടുത്താൻ ശ്രമം നടത്തിയിരുന്നു.സമീപത്തെ വീട്ടിൽ കയറിയാണ്  പോലീസുകാരൻ രക്ഷപ്പെട്ടത്.