29 March 2024 Friday

മുക്ക്‌ പണ്ടം പണയം വച്ച്‌ തട്ടിപ്പ്‌: കുന്നംകുളം ചെമ്മണ്ണൂർ സ്വദേശിനി എരുമപ്പെട്ടി പോലീസിന്റെ പിടിയിൽ

ckmnews

മുക്ക്‌ പണ്ടം പണയം വച്ച്‌ തട്ടിപ്പ്‌: കുന്നംകുളം ചെമ്മണ്ണൂർ സ്വദേശിനി എരുമപ്പെട്ടി പോലീസിന്റെ പിടിയിൽ


എരുമപ്പെട്ടി:എരുമപ്പെട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ പന്നിത്തടത്തുള്ള തെക്കേക്കര സിൻഡിക്കേറ്റ് എന്ന പണ്ടം പണയ സ്ഥാപനത്തിൽ മുക്ക് പണ്ടമായ സ്വർണ്ണ നിറത്തിലുള്ള 6 വളകൾ പണയം വച്ച് പണം തട്ടാൻ ശ്രമിച്ച സംഘത്തിലെ പ്രതിയെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു.കുന്നംകുളം ചെമ്മണ്ണൂർ മഞ്ചേരി വീട്ടിൽ  അജിത (50) ആണ് അറസ്റ്റിലായത്. മുക്കു പണ്ടം പണയം വച്ച് പണം തട്ടുന്ന വൻ സംഘത്തെ പിടികൂടുന്നതിനായി എരുമപ്പെട്ടി പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.ഇവരെ പിടികൂടുന്നതിനായി പോലീസ് വേണ്ട നിർദ്ദേശങ്ങൾ പണ്ടം പണയം സ്ഥാപനങ്ങൾക്ക് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പന്നിത്തടത്തുള്ള സ്ഥാപനത്തിൽ മുക്കു പണ്ടം പണയം വക്കുന്നതിനായി പ്രതി എത്തിയത്.പോലീസ് മുൻകൂട്ടി അറിയിച്ചിരുന്നതിനാൽ പണയ വസ്തു മുക്കാണെന്നു മനസ്സിലായ സ്ഥാപന ഉടമ എഡിസൺ തഞ്ചത്തിൽ പൈസ എടുത്തു വരാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പ്രതിയെ സ്ഥാപനത്തിൽ ഇരുത്തി പോലീസിനെ വിവരമറിയിക്കുകയായിരുന്നു.ഉടൻ തന്നെ സ്ഥലത്തെത്തിയ എരുമപ്പെട്ടി പോലീസ്, എസ് ഐ ടി സി  അനുരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം  പ്രതിയെ അറസ്റ്റ് ചെയ്തു.ഈ രീതിയിൽ പണം തട്ടുന്ന വൻ റാക്കറ്റ് തന്നെ ഇതിന് പിന്നിലുണ്ടെന്നു പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഘത്തെ പിടികൂടുന്നതിനായി എരുമപ്പെട്ടി പോലീസ് അന്വേഷണം ഊർജിതമാക്കി.അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

അന്വേഷണ സംഘത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ    മാരായ കെവി സുഗതൻ, സേവിയർ. സിവിൽ പോലീസ് ഓഫീസർമാരായ  എസ് ഗിരീശൻ, കെ സഗുൺ, കെ ജംഷീന,സതീഷ് എന്നിവർ ഉണ്ടായിരുന്നു.