കപ്പൂർ പള്ളങ്ങാട്ട്ചിറ സ്വദേശിയായ യുവാവ് പാലക്കാട് ജോലിസ്ഥലത്ത് കുളത്തിൽ വീണ് മരിച്ചു
കപ്പൂർ പള്ളങ്ങാട്ട്ചിറ സ്വദേശിയായ യുവാവ് പാലക്കാട് ജോലിസ്ഥലത്ത് കുളത്തിൽ വീണ് മരിച്ചു
ചങ്ങരംകുളം: കപ്പൂർ സ്വദേശിയായ യുവാവ് പാലക്കാട് കുളത്തിൽ വീണ് മരിച്ചു.പള്ളങ്ങാട്ടുചിറയിൽ താമസിക്കുന്ന പട്ടാണി പറമ്പിൽ വേലായുധൻ എന്ന സുന്ദരന്റെ മകൻ ശരത് (24) ആണ് മരിച്ചത്.
ഒന്നര വർഷത്തോളമായി പാലക്കാട് വെൽഡിങ് തൊഴിലാളിയാണ് ശരത്.ജോലിയുള്ളതിനാൽ അവിടെ താമസിക്കുകയും മാസത്തിൽ നാട്ടിൽ വന്നുപോകാറുമാണ് പതിവ്. കഴിഞ്ഞ വിഷു അവധിയിലാണ് അവസാനമായി ശരത് വീട്ടിൽ വന്ന് മടങ്ങിയത്.
ഇന്നലെ ഞായറാഴ്ച്ച അവധി ആയതിനാൽ പാലക്കാട് പുതുനഗരം പഞ്ചായത്തിലെ കണ്ണയംകോട് ജോലി സ്ഥലത്തിനടുത്തുള്ള പൊതു കുളത്തിൽ കുളിക്കാൻ പോയപ്പോഴാണ് അപകടം ഉണ്ടായത്. തനിച്ചാണ് കുളിക്കാൻ പോയത്.
മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടം കഴിഞ്ഞ് മൃതദേഹം ഉച്ചക്ക് രണ്ട് മണിക്ക് ശേഷം വീട്ടിലേക്ക് കൊണ്ടുവരും. മൃതദേഹം വീട്ടിൽ തന്നെ സംസ്കരിക്കും.യുവാവിന്റെ പെട്ടെന്നുള്ള വേർപ്പാടിൽ കണ്ണീരിലായിരിക്കുകയാണ് കുടുംബവും ഗ്രാമവും. വേലായുധൻ പ്രിയ എന്നിവരുടെ രണ്ടാമത്തെ മകനാണ് ശരത്. സഹോദരങ്ങൾ പ്രജിത്ത്, ശ്രീജിത്ത്, കാവ്യ, കാവ്യയുടെ ഭർത്താവ് ശിവൻ എന്നിവരാണ്.