Thiruvananthapuram
വിവാദമായ സിൽവർ ലൈൻ സംവാദം ഇന്ന് ; എതിർക്കുന്നവരുടെ പാനലിൽ ആർവിജി മേനോൻ മാത്രം; കൂടുതൽ സമയം നൽകും
തിരുവനന്തപുരം: വൻ വിവാദമായ കെ റെയിലിന്‍റെ സിൽവർ ലൈൻ സംവാദം ഇന്ന് നടക്കും. രാവിലെ പതിനൊന്ന് മുതൽ രണ്ട് മണിക്കൂറാണ് സവാദം. ജോസഫ് സിമാത്യുവിനെ ഒഴിവാക്കുകയും അലോക് വർമ്മയും ശ്രീധർ രാധാകൃഷ്ണനും പിന്മാറുകയും ചെയ്തതോടെ എതിർക്കുന്നവരിൽ അവശേഷിക്കുന്നത് ആർവിജി മേനോൻ മാത്രമാണ്.
അനുകൂലിക്കുന്ന പാനലിൽ മുൻ റെയിൽവെ ബോർഡ് എഞ്ചിനീയർ സുബോധ് ജെയിൻ, കുഞ്ചറിയ പി ഐസക്, രഘുചന്ദ്രൻ നായർ എന്നിവരുണ്ട്. എതിർ പാനലിലുളള ആർവിജി മേനോന് കൂടുതൽ സമയം നൽകിയും കാണികളിൽ നിന്നും കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടുത്തിയും സംവാദം നടത്താനാണ് നീക്കം.