ഒരു മാസം മുമ്പ് കണാതായ യുവാവിനെ കണ്ടെത്താനായില്ല കണ്ണീരോടെ കുടുംബം
ചങ്ങരംകുളം:ഒരു മാസം മുമ്പ് പന്താവൂരില്‍ നിന്ന് കാണാതായ യുവാവിനെ ഇതും വരെയും കണ്ടെത്താനായില്ലെന്ന പരാതിയുമായി കണ്ണീരോടെ കുടുംബം.എടപ്പാൾ സ്വദേശിയും പന്താവൂരിൽ താമസക്കാരനുമായ കിഴക്കെ വളപ്പില്‍ ഹനീഫയുടെ മകന്‍ ഇർഷാദിനെയാണ് 2020 ജൂൺ 11 ന് രാത്രി 9 ന് ശേഷം വീട്ടിൽ നിന്ന് കാണാതായത്.രാത്രി എട്ട് മണിയോടെ ബിസിനസ് ആവശ്യത്തിന് എന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഇര്‍ഷാദിനെ കുറിച്ച് ഒരു ദിവസം കഴിഞ്ഞ് വിവരം ഒന്നും ലഭിക്കാതെ വന്നതോടെ ഇര്‍ഷാദിന്റെ പിതാവ് ചങ്ങരംകുളം പോലീസിന് പരാതി നല്‍കിയിരുന്നു.പർച്ചേസ് ആവശ്യത്തിനായി
പോവുകയാണെന്നാണ് ഇര്‍ഷാദ് വീട്ടുകാരോട് പറഞ്ഞിരുന്നത്.അപരിചിതരായ ഒരു കമ്പനിയുടെ ആളുകളുടെ കൂടെ യാത്ര തിരിക്കുമ്പോൾ 150,000 രൂപ ഇയാളുടെ കൈവശം ഉണ്ടായിരുന്നതായും,കൂട്ടുകാർ മൊബൈൽ ഫോൺ വാങ്ങിക്കാനായി നൽകിയ തുകയും ചേര്‍ത്ത് അഞ്ച് ലക്ഷത്തോളം രൂപയും രണ്ടു ലാപ്ടോപ്പും കൈവശമുണ്ടായിരുന്നതായുമാണ് കൂട്ടുകാർ മുഖേന ലഭിച്ച വിവരമെന്നും പരാതിയിൽ പറയുന്നു.കാണാതായ ദിവസം മുതൽ ഇർഷാദിന്റെ ഫോൺ സ്വിച്ച് ഓഫ് ആണ്.സാധാരണയായി ഒരു ദിവസം പോലും വീട്ടിൽ നിന്നും വിട്ടു നിൽക്കാത്ത പ്രകൃതക്കാരനാണന്നും
ചതിയിൽ പെടുത്തിയിരിക്കുകയാണന്നും ഏതോ തട്ടിപ്പ് സംഘം ഇതിന്റെ പിന്നിലുണ്ടെന്നാണ് സംശയിക്കുന്നതായും പരാതിയിൽ പറയുന്നു.പരാതിയില്‍ കാര്യക്ഷമമായ അന്യേഷണം നടന്നില്ലെന്നും തന്റെ മകനെ കണ്ടെത്തുന്നതിനായി സഹായിക്കണമെന്നും ആവശ്യപ്പെട്ട്
ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും കളക്ടർക്കും മുഖ്യമന്ത്രിക്കും പരാതി നൽകി കാത്തിരിക്കുകയാണ് കുടുംബം.