സന്തോഷ് ട്രോഫി ഫൈനൽ പെരുന്നാളിന്;വരവേൽക്കാനൊരുങ്ങി ഫുട്ബോൾ പ്രേമികൾ
സന്തോഷ് ട്രോഫി ഫൈനൽ പെരുന്നാളിന്;വരവേൽക്കാനൊരുങ്ങി ഫുട്ബോൾ പ്രേമികൾ
രാജ്യത്തെ ഏറ്റവും പഴക്കംചെന്ന ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പായ സന്തോഷ് ട്രോഫിക്ക് ജില്ല ആദ്യമായി ആതിഥേയത്വം വഹിക്കുമ്പോള്‍ കലാശപ്പോരാട്ടം കായികപ്രേമികള്‍ക്ക് പെരുന്നാള്‍ വിരുന്നാകും. മേയ് രണ്ടിന് പയ്യനാട് സ്റ്റേഡിയത്തിലാകും ഫൈനലിന് വിസില്‍ മുഴങ്ങുക. ഏഴാം കിരീടം ലക്ഷ്യമിടുന്ന കേരളം ഫൈനലില്‍കൂടി എത്തിയാല്‍ മഞ്ചേരിയിലെ 'മാറക്കാന' നിറഞ്ഞുകവിയുമെന്ന് ഉറപ്പ്.25,000 പേര്‍ക്ക് ഒരേസമയം ഗാലറിയിലിരുന്ന് കളികാണാന്‍ സാധിക്കും. സ്റ്റേഡിയത്തിന്റെ ഉദ്ഘാടന സമയത്ത് നടന്ന ഫെഡറേഷന് കപ്പില്‍ ഗാലറി നിറഞ്ഞുകവിഞ്ഞിരുന്നു. ഈ ആരവം വീണ്ടും തിരിച്ചെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. മത്സരങ്ങളെ വരവേല്‍ക്കാന്‍ അന്തിമ തയാറെടുപ്പിലാണ് ജില്ല. 16ന് രാവിലെ 9.30നാണ് കിക്കോഫ്.ആദ്യമത്സരത്തില്‍ ബംഗാളും പഞ്ചാബും ഏറ്റുമുട്ടും. പയ്യനാടിന് പുറമെ കോട്ടപ്പടിയും മത്സരങ്ങള്‍ക്ക് വേദിയാകും. രണ്ട് ഗ്രൂപ്പുകളിലായി 10 ടീമുകളാണ് ഫൈനല്‍ റൗണ്ടിന് യോഗ്യത നേടിയത്. ഗ്രൂപ് റൗണ്ടിലെ 10 മത്സരങ്ങള്‍ വീതം ഇരു സ്റ്റേഡിയങ്ങളിലുമായി നടക്കും. സെമിയും ഫൈനലും പയ്യനാട്ടും നടക്കും. കോട്ടപ്പടിയില്‍ ഫ്ലഡ്ലൈറ്റ് ഇല്ലാത്തതിനാല്‍ വൈകീട്ട് നാലിനും പയ്യനാട് രാത്രി എട്ടിനുമായാണ് മത്സരങ്ങള്‍.സ്വന്തം മണ്ണില്‍ കിരീടം ലക്ഷ്യമിടുന്ന കേരളവും കരുത്തരായ ബംഗാളും എ ഗ്രൂപ്പിലാണ്. പഞ്ചാബും മേഘാലയയും രാജസ്ഥാനും ഈ ഗ്രൂപ്പില്‍ വെല്ലുവിളി ഉയര്‍ത്തും. നിലവിലെ ജേതാക്കളായ സര്‍വിസസ്, മണിപ്പൂര്‍, കര്‍ണാടക, ഗുജറാത്ത്, ഒഡിഷ എന്നിവര്‍ ബി ഗ്രൂപ്പിലാണ്. ഇരു ഗ്രൂപ്പുകളിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമി ഫൈനലില്‍ കടക്കും.ഏപ്രില്‍ 16ന് ഉദ്ഘാടന ദിവസം രാത്രി എട്ടിന് കേരളം ആദ്യമത്സരത്തില്‍ രാജസ്ഥാനെ നേരിടും. കേരളത്തിന്റെ മുഴുവന്‍ മത്സരങ്ങളും പയ്യനാടാണ് നടക്കുക.28, 29 തീയതികളിലായി സെമിഫൈനലും നടക്കും. മേയ് രണ്ടിന് സന്തോഷ് ട്രോഫിയിലെ പുതിയ ചാമ്പ്യന്മാരെയും അറിയാം
സന്തോഷ് ട്രോഫി സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം രാവിലെ 10ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഐ.എം. വിജയന് ഓഫിസ് ഉദ്ഘാടനം ചെയ്തു. മലപ്പുറം മുണ്ടുപറമ്ബ് ബൈപാസ് ജങ്ഷനിലാണ് ഓര്‍ഗനൈസിങ് ഓഫിസിന് സ്ഥലം ഒരുക്കിയിട്ടുള്ളത്. ഏപ്രില്‍ 16 മുതല്‍ മേയ് രണ്ടു വരെ മഞ്ചേരി പയ്യനാട് സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് 75ാമത് സന്തോഷ് ട്രോഫി മത്സരങ്ങള്‍ നടക്കുന്നത്. ബംഗാളും പഞ്ചാബും ഉള്‍പ്പെടുന്ന ഗ്രൂപ് എയിലാണ് കേരളം. ഏപ്രില്‍ 16ന് വൈകീട്ട് എട്ടിന് രാജസ്ഥാനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.സബ് കമ്മിറ്റി യോഗങ്ങള്‍ ചേര്‍ന്നു.സന്തോഷ് ട്രോഫി ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പുമായി ബന്ധപ്പെട്ട് സബ് കമ്മിറ്റി കണ്‍വീനര്‍മാരുടെ പ്രത്യേക യോഗം ചേര്‍ന്നു. വിവിധ സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു. മീഡിയ സബ് കമ്മിറ്റി യോഗത്തില്‍ മത്സരം നടക്കുന്ന രണ്ട് വേദികളിലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരുക്കേണ്ട സൗകര്യങ്ങള്‍ വിലയിരുത്തി.