ചാലിശേരി യാക്കോബായ സുറിയാനി പള്ളി ഇടവക ദിനം ആദ്യ ലേലം വിളിച്ചത് ഒന്നര ലക്ഷം രൂപക്ക്
ചാലിശേരി യാക്കോബായ സുറിയാനി പള്ളി ഇടവക ദിനം ആദ്യ ലേലം വിളിച്ചത്
ഒന്നര ലക്ഷം രൂപക്ക്
ചങ്ങരംകുളം: ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആന്റ് സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ ഇടവക ദിനാഘോഷത്തിന്റെ ഭാഗമായി ആദ്യഫലശേഖര ലേലം വിളി ചരിത്രമായി.യേശുക്രിസ്തു പന്ത്രണ്ട് ശിഷ്യരുമായി ഒന്നിച്ച് തിരുവത്താഴം കഴിക്കുന്ന ഫോട്ടോയാണ് ഒന്നരലക്ഷം രൂപക്ക് ലേലം വിളിച്ചത്.കുന്നംകുളം ചെറുവത്തൂർ വറതപ്പൻ ചുമ്മാരാണ് ഇടവകയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകക്ക് ആദ്യ ലേലം സ്വന്തമാക്കിയത്. മെത്രാപ്പോലീത്തായിൽ നിന്ന് തിരുവത്താഴ ഫോട്ടോ ചുമ്മാർ ഏറ്റുവാങ്ങി.ഞായറാഴ്ച രാവിലെ യാക്കോബായ സുറിയാനി ചാപ്പലിൽ നടന്ന വിശുദ്ധ കുർബ്ബാനക്ക് തൃശൂർ ഭദ്രാസനാധിപൻ ഡോ. കുരിയാക്കോസ് മോർ ക്ലീമ്മീസ് മെത്രാപ്പോലീത്ത മുഖ്യ കാർമ്മികത്വം വഹിച്ചു.ഇടവക ദിനത്തിനാഘോഷത്തിന്റെ ഭാഗമായി മെത്രാപ്പോലീത്ത പാത്രീയർക്ക പതാക ഉയർത്തി.തുടർന്ന് വാശിയേറിയ ആദ്യ ഫലശേഖരം ലേലം വിളി തുടങ്ങി. നൂറുകണക്കിന് ഇടവകാംഗങ്ങൾ വാശിയോടെ ലേലം വിളിയിൽ പങ്കാളികളായി.വിവിധ കുടുംബ യൂണിറ്റ് അംഗങ്ങളുടെ സംഗീതാലപനവും ഉണ്ടായി.ഉച്ചക്ക് സ്നേഹവിരുന്നോടെ ലേലം വിളി സമാപിച്ചു.പരിപാടി വികാരി. ഫാ.ജെക്കബ് കക്കാട്ട് , ട്രസ്റ്റി സി.യു. ശലമോൻ സെക്രട്ടറി പി.സി.താരുക്കുട്ടി എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മറ്റി നേതൃത്വം നൽകി.