കാഴ്ച്ചക്കാര്‍ക്ക് വിരുന്നൊരുക്കി പാവിട്ടപ്പുറം ഫെസ്റ്റ് വര്‍ണ്ണാഭമായി സമാപിച്ചു.
കാഴ്ചക്കാർക്ക് വിരുന്നൊരുക്കി പാവിട്ടപ്പുറം ഫെസ്റ്റ് വർണ്ണാഭമായി സമാപിച്ചു
കാഴ്ചക്കാർക്ക് വിരുന്നൊരുക്കി പാവിട്ടപ്പുറം ഫെസ്റ്റ് വർണ്ണാഭമായി സമാപിച്ചു.വർഷങ്ങളായി മുടങ്ങി കിടന്ന പാവിട്ടപ്പുറത്തെ ജനകീയ ആഘോഷമാണ് ഈ വർഷം ഗംഭീരമായി കൊണ്ടാടിയത്.ജാതി മത ഭേതമന്യേ നൂറ് കണക്കിനാളുകളാണ് ഫെസ്റ്റിവൽ കാണാൻ ഒഴുകിയെത്തിയത്.ആവേശവും ആനന്ദവും നിറഞ്ഞ രാപകലുകളിൽ പഴയ തലമുറയുടെ ഓർമ്മകൾക്ക് ജീവൻ പകർന്ന മുട്ടും വിളി എന്ന വാദ്യ മേളത്തിന്റെ നിറ സാനിധ്യം പാവിട്ടപ്പുറം ഫെസ്റ്റിനു നിറപ്പകിട്ടേകി.വിവിധ ദേശങ്ങളിൽ നിന്നായി പതിമൂന്നോളം നാട്ടു കാഴ്ചകളാണ് ഫെസ്റ്റിനെത്തിയത്.ചൊവ്വാഴ്ച രാത്രി 12 വരെ നീണ്ട ഫെസ്റ്റിവൽ കാഴ്ചകൾ ആസ്വദിക്കാരായി വിവിധ ദേശങ്ങളിൽ നിന്നായി സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് എത്തിയത്.തമ്പോറം,ബാന്റ്മേളം,ഡിജെ,ഒപ്പന തുടങ്ങിയ വിവിധ വരവുകളുടെ കൂടിച്ചേരലോടെയാണ് പാവിട്ടപ്പുറം ഫെസ്റ്റിന് സമാപനമായത്.