ആറു യുവതികളുടെ പരാതിയിൽ തെളിവ് തേടി പൊലീസ്; അറസ്റ്റിലായ സുജേഷിനെ ഇന്നു കോടതിയില്‍ ഹാജരാക്കും
ആറു യുവതികളുടെ പരാതിയിൽ തെളിവ് തേടി പൊലീസ്; അറസ്റ്റിലായ സുജേഷിനെ ഇന്നു കോടതിയില്‍ ഹാജരാക്കും
കൊച്ചിയിലെ ടാറ്റു ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ പ്രതി സുജേഷിനെ ഇന്നു കോടതിയില്‍ ഹാജരാക്കും. അഭിഭാഷകനെ കാണാൻ വരുന്നതിനിടെ പെരുമ്പാവൂരിന് സമീപം ഇന്നലെ രാത്രിയാണ് സുജേഷിനെ പിടികൂടിയത്. നിലവില്‍ 6 യുവതികള്‍ ഇയാള്‍ക്കെതിരെ ലൈംഗിക പീഡന പരാതി നല്കിയിട്ടുണ്ട്. 6 കേസുകളാണ് പോലീസ് ഇയാൾക്ക് എതിരെ രജിസ്റ്റർ ചെയ്തത്.നാല് കേസുകൾ പാലാരിവട്ടം സ്റ്റേഷനിലും രണ്ട് എണ്ണം ചേരാനെല്ലൂര്‍ സ്റ്റേഷനിലുമാണുള്ളത്. പീഡന പരാതി ഉയര്‍ന്നതിന് പിന്നാലെ ഇതിന് പിന്നാലെ സുജേഷ് ഒളിവിൽ പോവുകയായിരുന്നു.
രണ്ട് ദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. പോലീസ് ടാറ്റൂ സ്റ്റുഡിയോയിൽ ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. സ്ഥാപനത്തിലെ കമ്പ്യൂട്ടർ, ഹാർഡ് ഡിസ്ക്, സിസിടിവി ,ഡിവിആർ, എന്നിവ പിടിച്ചെടുത്തിരുന്നു. ഇതിലെ വിവരങ്ങളുടെ കൂടെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന് വ്യക്തമായ സൂചന ലഭിച്ചത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു.