തീരദേശത്ത് വിരിയിച്ച കടലാമ കുഞ്ഞുങ്ങളെ കടലിലിറക്കി
തീരദേശത്ത് വിരിയിച്ച കടലാമ കുഞ്ഞുങ്ങളെ കടലിലിറക്കി
എരമംഗലം :വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രദേശമായ പത്തുമുറി തീരദേശത്ത് വിരിയിച്ച കലാമ കുഞ്ഞുങ്ങളെ കടലിലിറക്കി വിട്ടു . വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തു .വൈസ് പ്രസിഡൻ്റ് ഫൗസിയ വടക്കേപ്പുറത്ത് അധ്യക്ഷത വഹിച്ചു . ഹരിത കേരള മിഷ്യൻ റിസോഴ്സ് പേഴ്സൺ കെ.പി. രാജൻ ചടങ്ങിൽ മുഖ്യാഥിതിയായി.വംശനാശ ഭീഷണി നേരിടുന്ന കടലാമകളുടെ സംരക്ഷണത്തിനായി സംസ്ഥാന ജൈവ വൈവിധ്യ ബോർഡിൻ്റെ സഹകരണത്തോടെ വെളിയങ്കോട് ഗ്രാമ പഞ്ചായത്തിൻ്റെ നേത്യത്വത്തിലാണ്.കടലാമ മുട്ടകൾ സംഭരിച്ച് വിരിയിച്ചെടുക്കുന്ന പദ്ധതി തയ്യാറാക്കിയത് . സംസ്ഥാനത്ത് തന്നെ അപൂർവ്വം കടൽ തീരത്താണ് കടലാമകൾ വന്ന് മുട്ടയിടുന്നത് . വെളിയങ്കോട് പത്തുമുറി തീരത്തെ പ്രത്യേക ആവാസ്ഥ വ്യവസ്ഥയിൽ കടലാമകൾ കരയിൽ കയറി മുട്ടയിട്ട് കടലിലേക്ക് ഇറങ്ങിപ്പോവുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് ഗ്രാമ പഞ്ചായത്ത് ജൈവവൈവിധ്യ ബോർഡുമായി സഹകരിച്ച് ഇത്തരത്തിൽ ഒരു പദ്ധതിക്ക് വിപുലമായി തുടക്കം കുറിച്ചത് . ഇതിനെ തുടർന്ന് പ്രത്യേകം കാവലേർപ്പെടുത്തി മുട്ടകൾ വിരിയിച്ചെടുക്കുവാനുള്ള സൗകര്യം ഏർപ്പെടുത്തിയത് .ഈ വർഷം ഇതുവരെ 3828 മുട്ടകൾ സംഭരിച്ചു വെക്കുകയും , കഴിഞ്ഞ വിരിഞ്ഞ ആഴ്ച 160 കുഞ്ഞുങ്ങളെ ഇറക്കിയിരുന്നു .കരയിലെ കാലാസ്ഥയിൽ 2 ദിവസത്തിലധികം കുഞ്ഞുങ്ങൾ ജീവിച്ചിരിക്കില്ലന്നത് കൊണ്ടാണ് പെട്ടെന്ന് കടലിലേക്ക് ഇറക്കേണ്ടി വരുന്നത് . ഏകദേശം 45 ദിവസമെടുക്കും മുട്ടി വിരിയാൻ . ഇനിയും ആയിരത്തിലധികം മുട്ടകൾ വിരിയാനുണ്ട് . അതിനു വേണ്ട ക്യത്യമായ പരിപാലനത്തിന് ആവശ്യമായ സൗകര്യങ്ങൾ പഞ്ചായത്ത് ഒരുക്കിയിട്ടുണ്ട് . സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ സെയ്ത് പുഴക്കര ,റംസി റമീസ് , മെമ്പർമാരായ മുസ്തഫ മുക്രിയത്ത് , റസ് ലത്ത് സെക്കീർ ,റമീന ഇസ്മയിൽ'ജൂനിയർ സൂപ്രണ്ട് ബി. സെബാസ്റ്റിൻ പരിപാലനത്തിന് വേണ്ടി നിയോഗിച്ച കുരിക്കളകത്ത് മുഹമ്മദ് , സിദ്ധീഖ് തുടങ്ങിയവർ പങ്കെടുത്തു .