ചാലിശേരി പൂരം:പടിഞ്ഞാറെമുക്ക് പൂരാഘോഷം എട്ടര പത്തിറ്റാണ്ടിന്റെ നിറവിൽ
ചാലിശേരി പൂരം:പടിഞ്ഞാറെമുക്ക് പൂരാഘോഷം എട്ടര പത്തിറ്റാണ്ടിന്റെ നിറവിൽ
ചങ്ങരംകുളം :ചാലിശ്ശേരി മുലയം പറമ്പത്ത് കാവിലെ പൂരമഹോത്സവത്തിൽ പടിഞ്ഞാറ്മുക്ക് ദേശക്കാരുടെ പൂരാഘോഷം എട്ടര പതിറ്റാണ്ട് പിന്നിട്ടത് ഗ്രാമത്തിന് അഭിമാന നിമിഷമായി.ക്ഷേത്ര പൂരാഘോഷത്തിൽ മുടക്കം കൂടാതെ എൺപത്തിയഞ്ചാം വർഷമാണ് പടിഞ്ഞാറ് മുക്ക് കമ്മിറ്റി പൂരം ആഘോഷിച്ചത്.ആദ്യകാലത്തെ ഭാരവാഹികളിൽ പിൻതുടർന്ന് മൂന്നും , നാലും തലമുറയിൽപ്പെട്ടവരാണ് ഇപ്പോഴും പാരമ്പര്യ - ആചാരങ്ങൾ നിലനിർത്തി പൂരാഘോഷം അതിമനോഹരം ആക്കിയത്.പൂരത്തിന് കൂറയിട്ട നാളിൽ കമ്മറ്റിയിൽ പ്രത്യേക പൂജകൾ നടത്തി.ഞായറാഴ്ച ഉച്ചക്ക് പ്രത്യേക പൂജകൾക്ക് ശേഷം
ഗജവീരൻ പുതുപ്പള്ളി കേശവൻ ദേവിയുടെ തിടമ്പേറ്റി .നെട്ടത്ത് മന നാരായണൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു.കരിയന്നൂർ ബ്രദേഴ്സിന്റെ നാദസ്വരവും ഉണ്ടായി.രാത്രി എഴുന്നള്ളിപ്പ് നടന്നു.പടിഞ്ഞാറ് മുക്ക് പൂരാഘോഷ കമ്മിറ്റി ഭാരവാഹികൾ നേതൃത്വം നൽകി