കാത്തിരിപ്പിനൊടുവിൽ കൺമണികളെത്തി; പക്ഷേ വില്ലനായി വിധി; കനിവ് തേടി കുടുംബം
കാത്തിരിപ്പിനൊടുവിൽ കൺമണികളെത്തി; പക്ഷേ വില്ലനായി വിധി; കനിവ് തേടി കുടുംബം
15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ നാല് പൊന്നോമനകളെ ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് കോട്ടയം അതിരമ്പുഴ സ്വദേശി സുരേഷും പ്രസന്നകുമാരിയും. ഒറ്റ പ്രസവത്തിലാണ് ഒരു പെൺകുഞ്ഞിനും മൂന്ന് ആൺ കുഞ്ഞുങ്ങൾക്കും പ്രസന്നകുമാരി ജന്മം നൽകിയത്. ആഗ്രഹം സഫലമായെങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കുടുംബം.
കഴിഞ്ഞ പതിനേഴാം തീയതി കാരിത്താസ് ആശുപത്രിയിലായിരുന്നു പ്രസവം. ആഗ്രഹം സഫലമാകുമ്പോഴും ചില പ്രതിസന്ധികൾ ദമ്പതികളെ അലട്ടുന്നു. സാമ്പത്തിക പ്രതിസന്ധി തന്നെയാണ് മുഖ്യവിഷയം. തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന സുരേഷിന് അപകടത്തിൽ പരുക്കേറ്റതോടെ ജോലിക്ക് പോകാനാകാത്ത സ്ഥിതിയാണ്. കുഞ്ഞുങ്ങളെ നോക്കേണ്ടതിനാൽ സ്വകാര്യ ആശുപത്രിയിലെ സ്വീപ്പറായ പ്രസന്നകുമാരി ആ ജോലി ഉപേക്ഷിച്ചു.
ചികിത്സ ചെലവിനായി പണം സംഘടിപ്പിച്ചത് കടം വാങ്ങിയാണ്. കുഞ്ഞുങ്ങൾക്ക് അത്യാവശ്യം വെണ്ട സാധനങ്ങൾ പോലും വാങ്ങാൻ കുടുംബം ബുദ്ധിമുട്ടുകയാണ്. ബന്ധുക്കളും സുഹൃത്തുക്കളും നൽകുന്ന സഹായങ്ങളാണ് ചെറിയ ആശ്വാസം. വരുമാനം തന്നെ ഇല്ലാതായതോടെ സുമനസുകളുടെ സഹായം തേടുകയാണ് കുടുംബം