നന്നംമുക്ക് സ്രായിക്കടവില്‍ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവം ചങ്ങരംകുളം സ്വദേശികളായ യുവാക്കൾ കുന്നംകുളം പോലീസിന്റെ പിടിയിൽ
നന്നംമുക്ക് സ്രായിക്കടവില്‍ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവം
ചങ്ങരംകുളം സ്വദേശികളായ യുവാക്കൾ കുന്നംകുളം പോലീസിന്റെ പിടിയിൽ
ചങ്ങരംകുളം:നന്നംമുക്ക് സ്രായിക്കടവില്‍ ബൈക്കിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് ചോദ്യം ചെയ്തവരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതികള്‍ അറസ്റ്റില്‍.ക്രിസ്തുമസ് ദിനത്തില്‍ സ്രായിക്കടവില്‍ അപകടകരമായ രീതിയില്‍ ജനങ്ങള്‍ക്കിടയിലൂടെ ബൈക്കുമായി എത്തി
അഭ്യാസം നടത്തിയത് ചോദ്യം ചെയ്ത യുവാവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിലെ യുവാക്കളെ കുന്നംകുളം പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സൂരജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. ക്രിസ്തുമസ് ദിനത്തില്‍ സ്രായിക്കടവില്‍ വിനോദ സഞ്ചാരത്തിനായി എത്തിയ നിരവധി ആളുകളുടെ ഇടയിലൂടെയാണ് ജനങ്ങളെ പരിഭ്രാന്തിയുടെ നിഴലിലാക്കിയ സംഭവം അരങ്ങേറിയത്.സംഭവത്തിന് ശേഷം വിവിധ ജില്ലകളിലേക്ക് രക്ഷപ്പെട്ട ചങ്ങരംകുളം അയനിച്ചോട് കൊട്ടാരത്തു വളപ്പില്‍ അബുബക്കറിന്റെ മകന്‍ മുബഷിര്‍ (20), അമയില്‍, തെക്കു വളപ്പില്‍ അബൂബക്കറിന്റെ മകന്‍ മുഹമ്മദ് ബാസില്‍(22), ആലങ്കോട് കിഴിഞ്ഞാലില്‍ മൊയ്തീന്റെ മകന്‍
ഷാബില്‍ (18) പള്ളിക്കര മണ്ണാന്‍ പടി സുബൈദയുടെ മകന്‍ ഫവാസ് (20) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ പിടികൂടിയ സംഘത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ ശ്രീജിത്, മണികണ്ഠന്‍, ബസന്ത്, എ എസ് ഐ വർഗീസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹംദ്, അബ്ദുല്‍ റഷീദ്, സുജിത്കുമാര്‍, ഗംഗേഷ് എന്നിവരും ഉണ്ടായിരുന്നു.