കുന്നംകുളം ചിറ്റഞ്ഞൂരില്‍ വീട്ടില്‍ ഉറുമ്പരിച്ച നിലയില്‍ കണ്ടെത്തിയ വയോധിക മരിച്ചു.
കുന്നംകുളം ചിറ്റഞ്ഞൂരില്‍ വീട്ടില്‍ ഉറുമ്പരിച്ച നിലയില്‍ കണ്ടെത്തിയ വയോധിക മരിച്ചു.
കുന്നംകുളം:ദേഹമാസകലം ഉറുമ്പരിച്ച നിലയിൽ കഴിഞ്ഞ ആഴ്ച ചിറ്റഞ്ഞൂരിലെ വീട്ടിനകത്ത് നിന്നും കണ്ടെത്തിയ
ചിറ്റഞ്ഞൂര്‍ മുളക്കല്‍ വീട്ടില്‍ ജാനകി (80) ആണ് മരിച്ചത്.നഗരസഭ കൗൺസിലർമാരായ രേഖ സജീവനും, ബിനു പ്രസാദും സന്നദ്ധ പ്രവർത്തകരും രക്ഷപ്പെടുത്തി
താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ ഉറപ്പ് വരുത്തിയത്. വീടിനകത്ത് നിന്ന് കണ്ടെത്തുമ്പോൾ ദേഹമാസകലം ഉറുമ്പരിച്ച് ദുർഗ്ഗന്ധം വമിക്കുന്ന അവസ്ഥയിലായിരുന്നു രോഗി. തുടർന്ന് സർക്കാർ വകുപ്പായ സാമൂഹിക സുരക്ഷാ വകുപ്പ് ജാനകി മുത്തശ്ശിയെ ഏറ്റെടുത്ത് താലൂക്ക് ആശുപത്രിയിൽ നിന്നും തൃശ്ശൂരിലേക്ക് മാറ്റിയിരുന്നു.ചിറ്റിലപ്പള്ളി ശാന്തിനികേതനിലേക്ക് മാറ്റുകയും ചെയ്തു. ഇവിടെ വച്ചാണ് മരണം സംഭവിച്ചത്.സംസ്‌കാരം വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് കുന്നംകുളം നഗരസഭ ക്രിമിറ്റോറിയത്തില്‍. ഏക മകന്‍: ഷാജി.
ജാനകിയുടെ സംസ്കാര ചിലവുകൾ നഗരസഭ ഏറ്റെടുത്ത് നടത്തുമെന്ന് നഗരസഭ ചെയർ പേഴ്സൺ ശ്രീമതി സീത രവീന്ദ്രൻ പറഞ്ഞു.