20 April 2024 Saturday

അന്യേഷണത്തിനെത്തിയ പോലീസുകാര്‍ കണ്ടത് കെട്ടിത്തൂങ്ങിയ ഗൃഹനാഥനെ . മരണമെത്തും മുമ്പ് രക്ഷകരായത് ചങ്ങരംകുളത്തെ പോലീസുകാര്‍

ckmnews


ചങ്ങരംകുളം:മദ്യപിച്ച് വീട്ടില്‍ ഭഹളം നടക്കുന്നുണ്ടെന്ന പരാതിയില്‍ അന്യേഷണത്തിനെത്തിയ പോലീസുകാര്‍ കണ്ടത് വീടിന് മുന്നില്‍ കെട്ടിത്തൂങ്ങി മരണത്തോട് മല്ലടിക്കുന്ന ഗൃഹനാഥനെ.മരണമെത്തും മുമ്പ് ജീവന്‍ രക്ഷിക്കാനെത്തിയത് ചങ്ങരംകുളം സ്റ്റേഷനിലെ എഎസ്ഐ കൂടിയായ ശ്രീലേഷും സിപിഒ രതീഷും.കഴിഞ്ഞ ദിവസം രാത്രി പത്തര മണിയോടെയാണ് ചിയ്യാനൂര്‍ കോട്ടയില്‍ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം മദ്യപിച്ചെത്തിയ ഗൃഹനാഥന്‍ വീട്ടില്‍ ഭഹളം വെക്കുന്നതായി ചങ്ങരംകുളം സ്റ്റേഷനിലേക്ക് വീട്ടമ്മയുടെയും പഞ്ചായത്ത് അംഗം കെഎം ഹാരിസിന്റെയും ടെലിഫോണ്‍ സന്ദേശം എത്തിയത്.നൈറ്റ് പെട്രോളിങിലായിരുന്ന ശ്രീലേഷും രതീഷും സംഭവ സ്ഥലത്തെത്തി പ്രശ്നം നടക്കുന്ന വീട് അന്യേഷിക്കുന്നതിനിടയിലാണ് വീടിന് മുന്നില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ ഗൃഹനാഥനെ കാണുന്നത്.സംഭവം കണ്ട്  പരിസരവാസികളും വീട്ടുകാരും അമ്പരന്ന് നില്‍ക്കുന്നതിനിടയിലേക്ക് ഓടിക്കയറിയ ശ്രീലേഷും രതീഷും ചേര്‍ന്ന് കെട്ടിത്തൂങ്ങിയ കയര്‍ മുറിച്ച് ഇയാളെ മരണത്തില്‍ നിന്ന് രക്ഷിക്കുകയായിരുന്നു.വീട്ടില്‍ നിന്നും ഭാര്യയും മക്കളും ഇദ്ധേഹത്തെ ആശുപത്രിയില്‍ കൊണ്ടുപോവാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് പോലീസുകാര്‍ തന്നെ ഇയാളെ ചങ്ങരംകുളത്തെ സ്വകാര്യ  ആശുപത്രിയിലും പിന്നീട് പൊന്നാനി താലൂക്ക് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.നിമിശങ്ങള്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇദ്ധേഹത്തിന് മരണം സംഭവിക്കുമായിരുന്നെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.