23 April 2024 Tuesday

കഞ്ചാവും എംഡിഎംഎ യുമായി പൊന്നാനി സ്വദേശി പിടിയിൽ.

ckmnews

കഞ്ചാവും എംഡിഎംഎ യുമായി പൊന്നാനി സ്വദേശി പിടിയിൽ.   


 പൊന്നാനി: തീരദേശ മേഖലയിൽ വില്പനക്കായി കൊണ്ടുവന്ന എംഡിഎംഎ ,കഞ്ചാവ് എന്നിവയുമായി  പൊന്നാനി തൃക്കാവ് സ്വദേശി ദിൽഷാദിനെ (29 ) പൊന്നാനി ഇൻസ്പക്ടർ വിനോദ് വലിയാറ്റൂരിൻ്റെ നേതൃത്വത്തിൽ ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വാഡ് പിടികൂടി.പൊന്നാനി   കർമ്മാ റോഡ് ജംഗ്ഷനാൽ വച്ചാണ്  വാഹനം സഹിതം യുവാവ് പിടിയിലായത് വിപണിയിൽ 1 ലക്ഷം രൂപയോളം വില വരുന്ന 20 ഗ്രാം എംഡിഎംഎ യും ചില്ലറ വില്പനയ്ക്കായി തയ്യാറാക്കിയ കഞ്ചാവു പാക്കറ്റുകളുമാണ് ഇയാളിൽ നിന്നും പിടികൂടിയത്.ആവശ്യക്കാർക്ക് എംഡിഎംഎ തൂക്കി നൽകുന്നതിന് ഉള്ള ഡിജിറ്റൽ ത്രാസും കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന 10 ഓളം പാക്കറ്റ് ഒസിബി പേപ്പറും ഇയാളുടെ കൈവശം ഉണ്ടായിരുന്നു .പാര്‍ട്ടി ഡ്രഗ്, ക്ളബ്ബ് ഡ്രഗ് ,  എന്നീ ഓമന  പേരുകളിൽ അറിയപ്പെടുന്ന അതിഗുരുതരമായ സിന്തറ്റിക് ഇനത്തിൽ പെട്ട മയക്ക് മരുന്നാണ് എംഡിഎംഎ,നിശാക്ലബ്ബുകളിലും ഉല്ലാസ കപ്പലുകളിലും വിവാഹപൂർവ്വ പാർട്ടികളിലേയും വില കൂടിയ സാന്നിധ്യമാണ് വീര്യം കൂടിയ ഈ ലഹരി വസ്തു. വളരെ കുറഞ്ഞ അളവിൽ കൈവശം വച്ചാൽ പോലും പിടിക്കപ്പെട്ടാൽ വലിയ ശിക്ഷയാണ് ലഭിക്കുക. ഇയാളെ ചോദ്യം ചെയ്തതിൽ പൊന്നാനിയിലേയും പരിസര പ്രദേശങ്ങളിലേയും സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് വില്പന നടത്താൻ കൊണ്ടുവന്നതാണെന്ന്പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാൾ ഉൾപ്പെട്ട ലഹരി കടത്ത് സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന അന്യേഷണ ഉദ്ധ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്.ഇവർക്കു വേണ്ടിയുള്ള അന്വോഷണം ഊർജ്ജിതമാക്കിയതായി ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.തീരദേശ മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി കടത്ത് സംഘങ്ങളെ ക്കുറിച്ച് വ്യക്തമായ വിവരങ്ങളാണ് ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ആൻ്റി നർക്കോട്ടിക്ക് സ്ക്വോഡിന് ലഭിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പൊന്നാനി ഇൻസ്പക്ടർ പറഞ്ഞു. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ്  ഐപിഎസ് നു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊന്നാനി ഇൻസ്പക്ടർ വിനോദ് വലിയാറ്റൂർ,എസ്ഐ കൃഷ്ണ ലാൽ എന്നിവരുടെ  നേതൃത്വത്തിൽ ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വോഡ് അംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട് , ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ്, രാജേഷ്,പിവി ജയപ്രകാശ്,എ ജയപ്രകാശ്, സുമേഷ്, മധു എന്നിവരെ  കൂടാതെ പൊന്നാനി സ്റ്റേഷനിലെ സിപിഒ മാരായ അഷറഫ്, പ്രിയ, അനിൽ വിശ്വൻ, സനീഷ്, രതീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.