28 March 2024 Thursday

വാടകയ്ക്കെടുത്ത വാഹനങ്ങൾ പണയം വച്ച് പണം തട്ടുന്ന അഞ്ചംഗസംഘം പിടിയിൽ

ckmnews

വാടകയ്ക്കെടുത്ത വാഹനങ്ങൾ  പണയം വച്ച് പണം തട്ടുന്ന  അഞ്ചംഗസംഘം പിടിയിൽ

കുന്നംകുളം:വാടകക്കെടുത്ത ആഡംബര വാഹനങ്ങൾ പണയംവെച്ച് പണം തട്ടുന്ന അഞ്ചംഗസംഘത്തെ ജില്ലാ പോലീസ് മേധാവി ആർ.ആദിത്യ ഐപിഎസിന്റെ നിർദ്ദേശത്തെത്തുടർന്ന് കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ടി. എസ് സിനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.ചിറ്റഞ്ഞൂർ കാവിലക്കാട് കോഴിപ്പറമ്പിൽ വീട്ടിൽ വിപിൻ (32), നടത്തറ ചുളയില്ല പ്ലാക്കൽ വീട്ടിൽ ഷെറിൻ തോമസ് (31),കാണിപ്പയ്യൂർ ചെന്നെങ്ങാട്ടു വീട്ടിൽ അമീർ മുഹമ്മദ് (36) ചൊവ്വന്നൂർ അമ്മാട്ട് വീട്ടിൽ സുരേഷ് എന്ന മാമു (44) തിരൂർ പഞൻ വീട്ടിൽ മാർഷൽ (25) എന്നിവരാണ് കുന്നംകുളം പോലീസിന്റെ പിടിയിലായത്.കുന്നംകുളം ചിറളയം  സ്വദേശി ഏറത്ത്  വീട്ടിൽ ഷനിൽകുമാറിന്റെ പരാതിയിലാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി വിപിൻ 15 ദിവസം ഉപയോഗിക്കാനെന്ന് പറഞ്ഞ് ഷാനിൽകുമാറിന്റ  കയ്യിൽ നിന്നും സ്വിഫ്റ്റ് കാർ വാടകയ്ക്ക്  വാങ്ങിയിരുന്നു. ഒരു മാസം കഴിഞ്ഞിട്ടും വാഹനത്തെ കുറിച്ച് യാതൊരു വിവരവും ഇല്ലാത്തതിനെ തുടർന്ന്  കുന്നംകുളം പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ്  പ്രതികൾ പിടിയിലായത്.കേരളത്തിന്റെ  വിവിധ ഭാഗങ്ങളിൽ നിന്ന് വാഹനങ്ങൾ വാടകയ്ക്കെടുത്ത് പണം തട്ടുന്ന സംഘത്തിലെ പ്രധാനികളാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു. ഇവർക്കെതിരെ വാഹനങ്ങൾ വാടകയ്ക്കെടുത്ത് പണം തട്ടിയ സംഭവത്തിൽ വിവിധ    സ്റ്റേഷനുകളിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒന്നാംപ്രതി വിപിനെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് ബാക്കി പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നത്. തുടർന്ന് പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് സംസ്ഥാനത്തിന് വിവിധഭാഗങ്ങളിൽ പ്രതികൾ വാടകയ്ക്കെടുത്ത വാഹനങ്ങൾ പണയപ്പെടുത്തി പണം തട്ടുന്നതിനെക്കുറിച്ച്  പോലീസിന് വിവരം ലഭിച്ചത്. കുറഞ്ഞ ദിവസത്തിണെന്ന്  പറഞ്ഞ് വാഹനങ്ങൾ വാടകയ്ക്കെടുത്ത് വിവിധ സ്ഥലങ്ങളിൽ വാഹനങ്ങൾ പണയം വെക്കും. തുടർന്ന് വാഹന ഉടമ വിളിക്കുമ്പോൾ അടുത്തദിവസം തന്നെ വാഹനങ്ങൾ എത്തിക്കാംമെന്ന് പറയുകയും പിന്നീട് ഭീഷണിപ്പെടുത്തുകയുമാണ് പ്രതികൾ ചെയ്യുന്നതെന്ന്  പോലീസ് പറഞ്ഞു. പ്രതികളെ പിടികൂടിയ സംഘത്തിൽ സി ഐ വി സി സൂരജ്, എസ് ഐ മാരായ അനുരാജ്, ഗോപിനാഥൻ, ഷക്കീർ അഹമ്മദ്  സിവിൽ പോലീസ് ഓഫീസർമാരായ അബ്ദുൽ റഷീദ്, സുജിത്ത്, മെൽവിൻ, രവികുമാർ,ഷിബിൻ, എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്