ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെടാൻ യുഡിഎഫിന് ധാർമികമായ അവകാശമില്ല:കെകെ സുരേന്ദ്രന്
ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെടാൻ യുഡിഎഫിന് ധാർമികമായ അവകാശമില്ല:കെകെ സുരേന്ദ്രന്
ചങ്ങരംകുളം:പൊതു വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെടാൻ യുഡിഎഫിന് ധാർമികമായ അവകാശമില്ലെന്ന് ബിജെപി പാലക്കാട് മേഖലാ വൈസ് പ്രസിഡണ്ട് കെ കെ സുരേന്ദ്രൻ പറഞ്ഞു. എൽഡിഎഫ് ന്റെയും യുഡിഎഫിന്റെയും സംയുക്ത എംഎൽഎയും മന്ത്രിയുമാണ് ശിവൻകുട്ടി ക്ക് ബിജെപിയെ തോൽപ്പിച്ചതിന് യുഡിഎഫിന് നൽകിയ സമ്മാനമാണ് മന്ത്രി പദവി. അദ്ദേഹം വെറും കുട്ടിയല്ല ഇരുമുന്നണികളുടെയും കുട്ടിയാണെന്നും അദ്ദേഹം മന്ത്രിയായി തുടരുന്നത് വിദ്യാർത്ഥി സമുഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നും സുരേന്ദ്രന് പറഞ്ഞു. കേരള പോലീസ് പെറ്റി പോലീസ് ആയി മാറിയിരിക്കുകയാണ്.സിപിഎം ബക്കറ്റ് പിരിവ് നിർത്തിയിട്ട് പോലീസിനെ കൊണ്ട് പെറ്റി പിരിവ് നടത്തിക്കുകയാണ് ഷോലെ എന്ന ഹിന്ദി ചിത്രത്തിലെ കൊള്ളക്കാരനായ ഗബ്ബർ സിംഗ് ഭരണമാണ് പിണറായി സംസ്ഥാനത്ത് നടത്തുന്നത് ജനങ്ങളിൽ നിന്ന് പിടിച്ചു പറിച്ചാണ് ഖജനാവു നിറക്കുന്നത് എൽഡിഎഫ് ന്റെ ബി ടീം ആയാണ് യുഡിഎഫ് പ്രവർത്തിക്കുന്നത്.അതുകൊണ്ടാണ് പ്രതിപക്ഷ നേതാവിനും കോൺഗ്രസ് നേതൃത്വത്തിനും ആ കക്ഷിയിൽ നിന്ന് തന്നെ വിമർശനം നേരിടേണ്ടി വരുന്നതെന്നും കുറ്റപ്പെടുത്തി.വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റി ചങ്ങരംകുളത്ത് നടത്തിയ ധർണ്ണ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര അധ്യക്ഷതവഹിച്ചു.കരുമത്തിൽ കുഞ്ഞുണ്ണി.വിജയൻ മടത്തി പാട്ടം.സുധാകരൻ നന്നംമുക്ക്.അശോകൻ പള്ളിക്കര .രതീഷ് കാകൊള്ളി. വിനയൻ വാഴുള്ളി. കെ പി ശ്രീധരൻ .ഹരീഷ് ചെറവല്ലൂർ ' മണി പന്താവൂർ. എംടി ജയരാജൻ .ജനു പട്ടേരി .രവി ചെറവല്ലൂർ. രതീഷ് കാഞ്ഞൂർ എന്നിവർ പ്രസംഗിച്ചു