അലങ്കാരച്ചെടികൾ കൊണ്ട് കഥകളി ചിത്രം:കരവിരുതിൽ വിസ്മയം തീർത്ത് ഡാവിഞ്ചി സുരേഷ്
അലങ്കാരച്ചെടികൾ കൊണ്ട് കഥകളി ചിത്രം:കരവിരുതിൽ വിസ്മയം തീർത്ത് ഡാവിഞ്ചി സുരേഷ്
ചങ്ങരംകുളം:മുപ്പത് അടി വലുപ്പത്തില്‍ അലങ്കാര ചെടികള്‍ കൊണ്ട് കഥകളി മുഖം ഒരുക്കി ഡാവിഞ്ചി സുരേഷ്.വ്യത്യസ്തമായ നിറങ്ങളിലുള്ള ചെടികള്‍ നിരത്തി വെച്ചാണ് കഥകളി ചിത്രം ഒരുക്കിയത്.കഴിഞ്ഞ ദിവസം മുവ്വായിരം പവന്‍ സ്വര്‍ണ്ണം കൊണ്ട് മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്‍റെ ചിത്രവും തെയ്യാറാക്കിയിരുന്നു.മണ്ണുത്തിയിലെ മാടക്കത്തറ സ്കൂളിന് അടുത്തായുള്ള പയനീര്‍ അഗ്രി ഫാമിലാണ് വെയിലും മഴയും വകവെക്കാതെ ചെടികളുടെ പരിമിതമായ ഇലകളുടെ നിറങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് മുപ്പത് അടി വലുപ്പമുള്ള ചിത്രം തെയ്യാറാക്കിയത്. പത്തു മണിക്കൂര്‍ സമയമെടുത്തു.അമ്പാടി പെബിള്സ് വിനോദും,അഗ്രിഫാം ഉടമ സോജനും ആണ് സുരേഷിന്‍റെ നൂറു മീഡിയം ലക്ഷ്യത്തിലെ എഴുപത്തി രണ്ടാമത്തെ മീഡിയമായ ചെടികളില്‍ കഥകളി മുഖം ചെയ്യാനായി അവസരമൊരുക്കിയത്.ചെടികളിലെ ഇലകളുടെ കളറിലാണ് ചിത്രത്തിന്‍റെ ആകാശദൃശ്യം കാണാനാവുക ഇതിനായി ക്യാമറാമേന്‍ സിംബാദും സഹായികളായി രാകേഷ് പള്ളത്ത്, ഫെബി, കൂടാതെ അഗ്രിഫാമിലെ തൊഴിലാളികളും സന്നിഹിതരായിരുന്നു.