19 April 2024 Friday

ചാലിശ്ശേരി കറുകപുത്തൂരിൽ പെൺകുട്ടിയെ ലഹരിക്കടിമയാക്കി പീഡിപ്പിച്ച സംഭവം രണ്ട് പേർ പിടിയിൽ പിടിയിലായത് ചാത്തനൂര്‍,മേഴത്തൂര്‍ സ്വദേശികള്‍

ckmnews


ചങ്ങരംകുളം:ചാലിശ്ശേരി കറുകപുത്തൂരിൽ പെൺകുട്ടിയെ ലഹരിക്കടിമയാക്കി പീഡിപ്പിച്ച സംഭവം രണ്ട് പേർ പിടിയിൽ. അറസ്റ്റ് രേഖപ്പെടുത്തിയ രണ്ട് പേരെയും വൈദ്യ പരിശോധന പൂർത്തിയാക്കിയ ശേഷം ചാലിശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തിച്ചു.മേഴത്തൂർ സ്വദേശി അഭിലാഷ്,ചാത്തന്നൂർ സ്വദേശി നൗഫലുമാണ് ചാലിശ്ശേരി പോലീസിൻ്റെ പിടിയിലായത്.സുഹൃത്തുക്കളായ ഇരുവരും പെൺകുട്ടിക്ക് മയക്ക് മരുന്ന് നൽകി പീഡിപ്പിച്ചുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. മേഴത്തൂർ സ്വദേശി അഭിലാഷിനെതിരെ ബലാൽസംഘ കുറ്റവും ചാത്തനൂർ സ്വദേശി നൗഫലിനെതിരെ പോക്സോ വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്. കേസിൽ മറ്റൊരു പ്രതിയായ മുഹമ്മദ് എന്ന ഉണ്ണിക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി.കേസിൽ കുടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതായുള്ള സൂചനകളാണ് പുറത്ത് വരുന്നത്. നിലവിൽ മൂന്ന് പേരുടെ പേരുകളാണ് പെൺകുട്ടി പോലീസിന് മുന്നിൽ മൊഴി നൽകിയിട്ടുള്ളത്.ഇതിൽ രണ്ട് പോരാണ് ഇപ്പോൾ പിടിയിലായിട്ടുള്ളത്.വലിയ തോതിലുള്ള ലഹരി കടത്ത് മാഫിയ ഇതിന് പിന്നിൽ ഉണ്ടെന്ന തരത്തിലുള്ള മൊഴികളും പെൺകുട്ടിയിൽ നിന്നും പോലീസിന് ലഭിച്ചിട്ടുണ്ട്.  പട്ടാമ്പിയിലെ ഒരു സ്വകാര്യ ഹോട്ടൽ മുറിയിൽ വച്ചാണ് പെൺകുട്ടിക്ക് മയക്ക് മരുന്നും കൂടെ മാരക ശേഷിയുള്ള സിന്തറ്റിക്ക്  ഡ്രഗ്സ് ഉൾപ്പടെയുള്ളവ നൽകിക്കൊണ്ട് പീഢനത്തിനിരയാക്കിയത്. പതിനാറു വയസ്സു മുതൽ മയക്കുമരുന്നു നൽകി പീഡിപ്പിക്കുകയായിരുന്നുവെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.  പിതാവിൻ്റെ സുഹൃത്ത് മുഹമ്മദ് എന്ന ഉണ്ണി രണ്ട് സ്ഥലങ്ങളിൽ കൊണ്ടുപോയി  ഉപദ്രവിച്ചതായുള്ള വിവരങ്ങളും പോലീസിന് ലഭിച്ചു. പെൺ കട്ടിയുടെ  നഗ്നചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു ഇയാളുടെ ഉപദ്രവം. ഇരുവർക്കുമെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. പ്രായപൂർത്തിയായ ശേഷം ഉപദ്രവിച്ച അഭിലാഷിനെതിരെ ബലാത്സംഗക്കുറ്റമാണ് ചാലിശ്ശേരി പോലീസ് ചുമത്തിയിരിക്കുന്നത്. മയക്കുമരുന്ന് റാക്കറ്റിൽ ഉൾപ്പെട്ടവരെക്കുറിച്ചും പെൺകുട്ടി മൊഴി നൽകി. ഇവരെക്കുറിച്ചുള്ള അന്വേഷണവും തുടങ്ങി. സംഘത്തിൻ്റെ വലയിൽ കൂടുതൽ പെൺകുട്ടികൾ പെട്ടിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.